വെള്ളിയാഴ്‌ച, ഡിസംബർ 26, 2008

ഷിജു അലക്സിനൊരു മറുപടി

"അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം."
ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍. വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.
"പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം."
ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ. തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?
"പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു."
ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.
"ഞാന്‍ മനോരമയെക്കുറിച്ചല്ലല്ലോ പറഞ്ഞത്. അങ്ങനെ ഈ പൊസ്റ്റില്‍ പറഞ്ഞിട്ടും ഇല്ല. എന്നോട് മനോരമയെക്കുറിച്ചും അല്ല ചന്ദ്രേട്ടന്‍ പറഞ്ഞതും. വേറൊരു ടയറു കമ്പനിയുടെ കാര്യമാണു. ടയറു കമ്പനിയുടെ പേരു ഞാന്‍ ഇനി ഇവിടെ പറയണ്ടല്ലോ."
എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?
"തിരുവനന്തപുരത്ത് രണ്ടാം അന്തര്‍ദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ അവതാരകനായി വന്ന വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയില്‍സിനെ നേരിട്ട് കാണുകയും പ്രസ്തുത പരാതി ഞാന്‍ നേരിട്ട് അവതരിപ്പിക്കുകയും എന്റെ വിസിറ്റിംഗ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു "
ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?
"ആ പഠനം ഒരു വിക്കി സംരംഭത്തിലും പ്രസിദ്ധീകരിക്കാന്‍ വിക്കിയുടെ നയം അനുവദിക്കുന്നില്ല എന്നാണു കഴിഞ്ഞ 2.5 -3 വര്‍ഷമായി പലരും പറയുന്നത്."

താങ്കള്‍ പ്രസിദ്ധീകരിച്ച വിശകലനാത്മക സ്വഭാവമുള്ള ലേഖനത്തിനു പറ്റിയ സ്ഥലം ഇതല്ല. ഇതിലെ ഉള്ളടക്കം പുസ്തക ശൈലിയില്‍ വിക്കിപുസ്തകശാ‍ലയില്‍ പ്രസിദ്ധീകരിക്കുകയാവും നല്ലത്. തികച്ചും വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങളാണ് വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടത്. സഹകരിക്കുമല്ലോ.

Manjithkaini 15:50, 19 ജൂലൈ 2006 (UTC)
ഇതായിരുന്നു അന്നത്തെ വിലക്ക്. അതും എന്റെ സംവാദം പേജില്‍. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍ ആണ് ഇത്.
"ലെഖനത്തിലെ വിഷയത്തെ കുറിച്ച് മാത്രം സംവദിക്കുക. ഇവിടെ ജാതിയും മതവും ഒന്നും കയറ്റണ്ട. അനാവശ്യകമെന്റുകള്‍ ഡിലീറ്റുന്നു."
അതുതന്നെയാണോ സന്തോഷും, കുറുമാനും, VM ഉം മറ്റും അവതരിപ്പിച്ചിട്ടുള്ളത്? ഫാര്‍മറുടെ മേക്കിട്ട് കയറന്നത് കാണാന്‍ ഒരു സുഖം.

"ഉത്തരം മുട്ടുമ്പൊള്‍ മുണ്ടു പൊക്കി കാണിക്കുക എന്നു കേട്ടിട്ടുണ്ടൂണ്ട്. ഇവിടിപ്പോ മൈക്രോസോഫ്റ്റിനെ ഒക്കെ കൊണ്ടു വരേണ്ട വാര്യമെന്താ. മനോരമ, ടയറു കമ്പനി, മൈക്രോസോഫ്‌‌റ്റ് ഇങ്ങനെ പല വിധ മുണ്ടുകള്‍ കുറേ നാളായി പൊക്കി കൊണ്ടിരിക്കുന്നു. ഈ വഹ സാധനങ്ങള്‍ വായിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കൂടി സംഭാവനചെയ്യാന്‍ അനുമതി ഉള്ള ഇടമാണു വിവിധ വിക്കിസംരഭങ്ങള്‍. അല്ലാതെ അതു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ഈ വിഷയത്തില്‍ പ്രതികരിക്കുന്നവര്‍ ഒക്കെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നരായിരിക്കണം അല്ലെന്കില്‍ വിക്കി ഉപയോക്താക്കള്‍ ആയിരിക്കണം എന്ന ഡിസ്‌‌ക്ളൈമര്‍ പൊസ്റ്റില്‍ ഇട്ടിട്ടും ഇല്ല.

വിക്കിഉപയോക്തക്കാള്‍ കൂടുതലും സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്നവരായിരിക്കാം. എന്നു വച്ച് മൈക്രോസോ‌‌ഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്ക് അവിടെ അയിത്തമൊന്നും ഇല്ല. മനോരമയിലേയും വെബ്ബ് ദുനിയയിലേയും ടയറു കമ്പനിയിലേയും ആള്‍ക്കാര്‍ക്കും അവിടെ വരാം.

ഞാന്‍ ഈ പോസ്റ്റിന്റെ കമ്നെറ്റ് ഓപ്ഷന്‍ ഇവിടെ ക്ളോസ് ചെയ്യുന്നു. ഇനി മറുപടികള്‍ പറയാന്‍ ഉള്ളവര്‍ ഒക്കെ അവരവരുടെ ബ്ളോഗുകളീല്‍ കൂടെ പറഞ്ഞാല്‍ മതി."
ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും. ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു. വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു. ഞാനഭിമാനിക്കുന്ന റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തെപ്പറ്റി ഒരു വാക്കുപോലും ഉരിയാടാതെ വിക്കിയില്‍ എന്റെ സംവാദം പേജില്‍ ഇത് പ്രസിദ്ധീകരിക്കാമെന്നിരിക്കെ അതിനുപോലും സമ്മതിക്കാതെ എന്നെ ആട്ടിയോട്ടിക്കുന്നതില്‍ ചിലര്‍ വിജയം കൈവരിച്ചു. അങ്കിള്‍ എന്ന മാന്യതയുള്ള വ്യക്തിയുമായി ചേര്‍ന്ന പരസ്പരധാരണ ഉണ്ടാക്കി എന്ന ഷിജുവിന്റെ അപവാദ പ്രചരണം എത്രത്തോളം തരംതാണതാണെന്ന് പറയേണ്ടതില്ലല്ലോ.
::: VM ::: said...
സന്തോഷ്ജീ‍ീ‍ീ‍ീ!!!! ഐ കാണ്ട് ബിലീവ് ദിസ്..
ഗോപാലക്രിഷ്ണനോ?? യേതു കോവാലക്രിഷ്ണം?? ഇമ്മടെ ഈ കോവാലനാണോ>??? ( http://www.kovaalan.blogspot.com/ )

(പരസ്യമെങ്കിലും മര്യാദക്കു ശ്രദ്ധിക്കൂ സന്തോഷ്ജീ ;) സീരിയലു വിട്.. )
ഇത് നീക്കണ്ട അവിടെത്തന്നെ കിടക്കട്ടെ മുണ്ടുപൊക്കിക്കാണിക്കുന്നതിനേക്കാള്‍ നല്ല പദങ്ങള്‍ അവിടുണ്ട്.
എന്നാല്‍ സെര്‍ച്ച് എഞ്ചിനുകള്‍ ആവശ്യക്കാരന് വേണ്ടത് കണ്ടെത്തുവാനുള്ള സംവിധാനം നില നില്‍ക്കുന്നിടത്തോളം ഞാന്‍ പ്രസിദ്ധീകരിക്കുന്ന വിശകലനങ്ങള്‍ ആവശ്യക്കാരന് ലഭിക്കുകതന്നെ ചെയ്യും. മറ്റൊരിടത്തും ലഭിക്കാത്ത ഒരു വിഷയം എന്റെ മാത്രം പേജില്‍ ലഭിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്നം തന്നെയാണ്.
അനിലിന്റെ അച്ഛന്‍ മരിച്ച് മരണമന്വേഷിച്ച് ചെന്ന എന്റെ കൈവശം പട്ടമരപ്പല്ലായിരുന്നു മറിച്ച് ചിന്തയില്‍ പ്രസിദ്ധീകരിച്ച ലേഖനം ആര്‍.പി.ശിവകുമാര്‍ തിരുത്തിത്തന്നതിന്റെ പ്രിന്റൌട്ട് ആയിരുന്നു. അതിന് റബ്ബറുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മരണമന്വേഷിച്ച് ചെന്ന ഞാന്‍ അന്ന് പരിമിതമായ അറിവുകള്‍ ഉണ്ടായിരുന്ന അവസരമായിരുന്നതിനാല്‍ കിട്ടുന്ന അവസരങ്ങള്‍ എന്റെ സംശയ ദൂരീകരണത്തിന് വിനിയോഗിച്ചിരുന്നു. ആ തെറ്റ് ഞാന്‍ സമ്മതിക്കുന്നു. മുമ്പും ഈ തെറ്റ് ഏറ്റ് പറഞ്ഞിരുന്നെങ്കിലും അനിലിനും കുമാറിനും തങ്ങളുടെ അച്ഛന്‍ മരിച്ച ദഃഖവുമായി കഴിഞ്ഞിരുന്ന അവസരത്തില്‍ ഞാനിത്തരത്തില്‍ ചെയ്ത ചതെറ്റ് അവരെ വേദനിപ്പിച്ചു എന്നതാണല്ലോ പുറം ലോകം അറിയാന്‍ ഇടയാക്കിയത്.
അനിലിന്റെയും കുമാറിന്റെയും അച്ഛന്റെ മരണമന്വേഷിച്ച് ചെന്ന ഞാന്‍ ചെയ്ത തെറ്റിന് ബൂലോഗരുടെ മുന്നില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു.