വ്യാഴാഴ്‌ച, ജനുവരി 29, 2009

സംവരണം എന്തിനുവേണ്ടിയാവണം?

സംവരണത്തെപ്പറ്റി വ്യക്തിപരമായ ഒരഭിപ്രായമാണ് ഞാന്‍ കൃഷ്ണ തൃഷ്ണയില്‍ രേഖപ്പെടുത്തിയത്. അത് മറ്റുള്ളവര്‍ക്ക് ശരിയുമാകാം തെറ്റുമാകാം.
keralafarmer said...

പണ്ട് ജാതീയ വേര്‍തിരിവ് അവര്‍ണര്‍ക്ക് അസഹനീയമായിരുന്നു എന്നത് എല്ലാപേരും അംഗീകരിക്കുന്ന സത്യം. അതോടൊപ്പം ഇന്നും തുടരുന്ന സാമ്പത്തീക അസമത്വം കൂടി ആയാലോ? ഞാന്‍ നായരായിപ്പോയതുകൊണ്ട് മുന്‍ കമെന്റില്‍ ആരോ സൂചിപ്പിച്ചതുപോലെ നാരായണപ്പണിക്കരുടെ അഭിപ്രായം ഞാനേറ്റു പറയുന്നില്ല. കാരണം ദരിദ്രവാസി നായന്മാരുണ്ടെങ്കിലേ എന്‍എസ്എസ് ന് നിലനില്‍പ്പുള്ളു. അതുതന്നെയാണ് എസ്എന്‍ഡിപിയിലും സംഭവിക്കുന്നത്. ഒരു ജാതിയില്‍പ്പെട്ട സമ്പന്നന്‍ അതേ ജാതിയില്‍‌പ്പെട്ട ദരിദ്രനോട് കാട്ടുന്നതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ജാതീയ ഉച്ചനീചത്തങ്ങള്‍. ജാതി ഏതായാലും സമ്പത്ത് എന്തിനേക്കാളും വലിയ ഒരു ഘടകം തന്നെയാണ്. ഒരാദിവാസി രാജാവ് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തത് ഞാനോര്‍ക്കുന്നു. ആ രാജാവിന് സെക്രട്ടേറിയറ്റിലെ ഒരു പ്യൂണിന്റെ വരുമാനമെങ്കിലും ഉണ്ടാകുമോ?
"അത്യന്തികമായി പണമാണ് സമൂഹത്തിലെ പ്രതാപം നിശ്ചയിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ മിക്കവാറും പേര്‍ പാവങ്ങള്‍ ആയിരുന്നു എന്നുംകൂടി ഓര്‍ക്കണം. അതുകൊണ്ടാണ് സ്വന്തം സമുദായത്തിന്റെ പിന്‍‌ബലം (ക്രിസ്ത്യന്‍/നായര്‍ സമുദായങ്ങളില്‍ ഉള്ളതുപോലെ) പൊതുവേ അവര്‍ക്കില്ലാതെ പോകുന്നതും, സംവരണം പോലുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ആവശ്യം ഇപ്പോഴും ഉള്ളതും"
ഇത്തരത്തിലുള്ള കാര്യം ഞാന്‍ പറയുമ്പോഴാണ് ചാന്ദ്രക്കാരനെപ്പോലുള്ളവര്‍ എന്നെ നടയടച്ച് പിണ്ഡം വെയ്ക്കുന്നത്.
ഇന്നത്തെ നിലവിലുള്ള സംവരണ നയം ഈ പോസ്റ്റിലെ ആശയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ പ്രാപ്തമാണ്. സംവരണത്തിന് സാമ്പത്തിക പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ അതേ സമുദായങ്ങളിലെ ദരിദ്രന്മാര്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അതേ അവസ്ഥയില്‍ നിന്ന താഴേയ്ക്ക് പോകുന്നതല്ലാതെ മേല്‍ഗതി ഉണ്ടാകില്ല.
ഓ.ടോ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കട്ടെ. തൊഴില്‍ മെറിറ്റ് കൊണ്ട് നേടിയെടുക്കുവാന്‍ പ്രാപ്തരാകട്ടെ. ഒന്നുമില്ലെങ്കില്‍ നാരായണപ്പണിക്കരോടും, വെള്ളാപ്പള്ളിയോടും, കുഞ്ഞാലിക്കുട്ടിയോടും മറ്റും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ പ്രാപ്തരാവട്ടെ. ഇതിനെതിരെ ഒരു സവര്‍ണനും എതിരഭിപ്രായം കാണില്ല. പക്ഷെ പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നര്‍ പല്ലും നഖവും കൊണ്ടെതിര്‍ക്കും.

ഇവിടേയ്ക്ക് വരുന്നതിന് മുമ്പ് ഇളം തിണ്ണ എന്ന ബ്ലോഗില്‍ പൊന്നമ്പലത്തിന് വായിച്ച് പഠിക്കാന്‍, ചിത്രകാരനും എന്ന പോസ്റ്റില്‍ താഴെക്കാണുന്ന ഒരു കമെന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്ന. നിര്‍ഭാഗ്യവശാല്‍ അത് നീക്കം ചെയ്യേണ്ടി വന്നു എന്നു പറയുന്നതാവും ശരി. അതിന് കാരണം ചാന്ദ്രക്കാരന്റെ കമെന്റും അതേ കമെന്റിനെ കോപ്പിചെയ്ത് പ്രസിദ്ധീകരിച്ച പോസ്റ്റും ആയിരുന്നു. ( ആ ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്.) പ്രസ്തുത കമെന്റ് ‍ ചുവടെ ചേര്‍ക്കുന്നു.
keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ജാതി ഇല്ലാത്തവന്‍ അല്ലെങ്കില്‍ ഒരു ജാതിയിലും പിറക്കാത്തവന്‍ ജാതിയില്‍ പിറന്നവനെ കല്ലെറിയട്ടെ. നമുക്ക് ഒറ്റക്കെട്ടായി പിന്തുണയ്ക്കാം.
എല്ലാപേരും സമ്മതിക്കുന്ന ഒന്ന് ചിത്രകാരന്റെ ഭാഷാപ്രയോഗം തന്നെ. അയാളോട് പറഞ്ഞാല്‍ അത് തിരുത്തുകയും ഇല്ല.
എന്നാല്‍ ബ്ലോഗ് അക്കാദമിയിലൂടെ ശില്പശാലകളില്‍ കണ്ട ചിത്രകാരനെ ആരം വെറുക്കില്ല. കൂടെ ധാരാളം ബ്ലോഗേഴ്സും ഉണ്ടായേനെ. താന്‍ ബ്ലോഗിലെഴുതുന്ന ചരിത്ര സത്യങ്ങള്‍ ശില്പശാലകളില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? ഇ.എം.എസിനെപ്പോലും വിമര്‍ശിച്ചത് അയാള്‍ നയിച്ച പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല മറിച്ച് നമ്പൂതിരി എന്ന വിദ്വേഷം മാത്രം. ചിത്രകാരനെ പ്രകോപിതനാക്കിയതില്‍ എനിക്ക് പങ്കുണ്ട്. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ഞാനൊരിക്കലും അസഭ്യം പറഞ്ഞിട്ടില്ല. എന്റെ പേര് ഇവിടൊരു കമെന്റില്‍ കണ്ടതുകൊണ്ടുമാത്രം ഞാനും ഒരു കമെന്റെഴുതുകയാണ്. പൊ...മോന്‍ കേരളബാര്‍ബര്‍ എന്നും, ബാര്‍ബര്‍ നായരെന്നും മറ്റും എന്നെ അഭിസംബോധന ചെയ്തതിന് അതേ ഭാഷയില്‍ മറുപടി പറയുവാന്‍ എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടില്ല.
സംവരാനുകൂല്യങ്ങളുടെ സഹായത്താല്‍ പല ഓഫീസുകളിലും കസേരപ്പുറത്തിരിക്കുന്ന കീഴ് ജാതിക്കാരെ തൊഴുന്നതിലും അവരെ ബഹുമാനിക്കുന്നതിലും ഒരു ഉളുപ്പും എനിക്ക് തോന്നിയിട്ടും ഇല്ല. നായരെന്നും നമ്പൂതിരിയെന്നും പറഞ്ഞ് പണ്ടെങ്ങോ നടന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങളെ ഇപ്പോള്‍ വിളിച്ച് കൂവി ചിത്രകാരന്‍ വിന വിലയ്ക്ക് വാങ്ങി എന്നതാണ് വാസ്തവം. ചിത്രകാരന്‍ അയാളുടെ ശൈലിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു സന്തോഷ് അയാളുടെ ശൈലിയില്‍ പരാതിപ്പെട്ടു. ഇവ രണ്ടും ഒഴിവാക്കാമായിരുന്നു. അതാണ് മാന്യത. അപ്രകാരം അവനവന്‍ ചെയ്യുന്ന ബ്ലോഗിംങ്ങ് മറ്റുള്ളവര്‍ക്ക് പ്രകോപനങ്ങള്‍ ഉണ്ടാകാത്തവിധം ചര്‍ച്ചകളില്‍ ഒതുക്കാമായിരുന്നു.
തുടക്കംമുതല്‍ ചിത്രകാരന്റെ പ്രകോപനപരമായ ഭാഷ ഞാന്‍ വായിച്ചിരുന്നു. എന്നാല്‍ ഇഷ്ടപ്പെടാത്ത കാര്യം കമെന്റിടാതെ മൌനം പാലിച്ചിരുന്നു. ഇന്ന് സ്ഥിതി അതല്ല ചിത്രകാരന്റെ അക്കാദമിയിലൂടെയുള്ള ഇരട്ടത്താപ്പ് നയം എന്നെക്കൊണ്ട് അയാളെ വിമര്‍ശിക്കുവാന്‍ അവസരമൊരുക്കി.
ഇതിന് എനിക്ക് കിട്ടിയ മറുപടികള്‍ അവിടെത്തന്നെ കിടപ്പുണ്ട്. എങ്കിലും അവയ്ക്ക് ഞാന്‍ നല്‍കിയ മറുപടികള്‍ താഴെ കാണാം.
൧. കേരളഫാര്‍മര്‍ has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

വിനോദ് ചെങ്കള്ളൂര്‍,

"അവരുടെ ഒക്കെ പൊതു പരീക്ഷാ ടെസ്റ്റും ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റും കേരളാഫാര്‍മറുടെ കൈകളിലൂടെയാണോ കടന്നുപോയത്?"
ഇതിനുത്തരം താങ്കള്‍ക്കറിയില്ലന്നുണ്ടോ?
അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?) അസഭ്യവര്‍ഷങ്ങളാല്‍ അവതരിപ്പിക്കുന്ന ചിത്രകാരനെ ന്യായീകരിക്കുവാന്‍ പലരും ശ്രമിക്കുന്നു. ഇവരാരും തന്നെ ചിത്രകാരന്റെ പോസ്റ്റുകളില്‍ അയാളുടെ തെറ്റുകളെ തിരുത്തിക്കുവാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ടുണ്ടോ? പേരില്‍ വാലുള്ള ഞാന്‍ എന്തെങ്കിലും ഉച്ചരിച്ചുപോയാല്‍ അത് അവര്‍ണര്‍ക്കെതിരാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ത്തന്നെ ബ്ലോഗ് ചര്‍ച്ചയെന്ന എന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. എന്നെ ഒരു മുഷ്യനായി കാണുവാന്‍ ശ്രമിച്ചുകൂടെ. പിന്നെ എന്റെ മക്കള്‍ക്ക് വാലില്ലാത്ത പേരുകള്‍ തന്നെയാണ്. അതിന് കാരണവും ഇവിടെക്കാണാം. നായരെന്ന വാലിന്റെ പേരില്‍ സവര്‍ണനെന്ന് മുദ്രകുത്തപ്പെടും എന്നതുതന്നെ. അവര്‍ണനെ ഒന്നും പറയരുത് സവര്‍ണനെ എന്തും പറയാം. ഇതെന്തുന്യായം? സവര്‍ണനെന്നും അവര്‍ണനെന്നും ഉള്ള മാനസികാവസ്ഥ മാറണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. മനുഷ്യനായി ജീവിക്കുവാനും പരസ്പരം സ്നേഹിക്കുവാനും ഉതകുന്ന ചര്‍ച്ചകള്‍ ഈ ബൂലോഗത്ത് ഉണ്ടാകട്ടെ.
ഇത്രയും ബോധിക്കാന്‍ താങ്കള്‍ നാഴികയ്ക്കും വിനാഴികയ്ക്കും എടുത്ത് വിസര്‍ജ്ജിക്കുന്ന “പത്താം ക്ലാസുകാരന്റെ പഠിത്തക്കുറവും, കര്‍ഷകന്റെ വിവരമില്ലായ്മയും”
എന്താ ബീകോം പാസായ ചിത്രകാരനുമായി തുലനം ചെയ്യുമ്പോള്‍ അഇതൊരയോഗ്യതയല്ലെ? ഞാന്‍ പത്താം ക്ലാസ്സുകാരനും കര്‍ഷകനും തന്നെയാണ്. എന്നെ ബ്ലോഗ് എഴുതുവാന്‍ പഠിപ്പിച്ച ഐടി പ്രൊഫഷണലുകള്‍ക്കറിയാം നാലുകൊല്ലം മുമ്പ് ഞാന്‍ എന്തായിരുന്നു എന്ന്. ആ അവസ്ഥ പുതുപുത്തന്‍ ബ്ലോഗര്‍മാര്‍ക്കറിയില്ല. സവര്‍ണരെ പുകഴ്ത്തിയോ അവര്‍ണരെ വിമര്‍ശിച്ചോ ഒരു പോസ്റ്റുപോലും ഞാനിട്ടിട്ടില്ല എന്ന് ആണ് എന്റെ വിശ്വാസം. അത് പാടില്ല എന്നും ഞാനാഗ്രഹിക്കുന്നു.
എന്റെ മനസിലിരിപ്പെന്തെന്ന് നിങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ജാതി എന്ന അതിര്‍വരമ്പുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാന്‍ എനിക്ക് കഴിയും എന്നാണെന്റെ വിശ്വാസം. പേരിന്റെ വാലില്‍ സവര്‍ണനെന്ന ദോഷം എന്റേതല്ല. അന്നത്തെ സാഹചര്യം നിങ്ങളെല്ലാം ആരോപിക്കുന്ന ജാതിയഭിമാനത്തിന്റെ പ്രസക്തിയാകാം എന്റെ പേരില്‍ വാല് വരാന്‍ കാരണം. എന്റെ മക്കളുടെ പേരിലെ വാലൊഴിവാക്കുന്നതിലൂടെ ഞാനാ തെറ്റ് തിരുത്തി. ഭാവിയില്‍ വാലുകളില്ലാത്ത പേരുകൊണ്ട് ജാതി തിരിച്ചറിയാന്‍ കഴിയാത്ത ഭാരതീയര്‍ ഉണ്ടാകട്ടെ. അതാവും ഏക പരിഹാരം.

൨. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

"അവര്‍ണരെ സവര്‍ണര്‍ക്ക് തുല്യമെത്തിക്കുവാന്‍ മെറിറ്റിനെ പിന്തള്ളിക്കൊണ്ട് ലഭ്യമാക്കുന്ന ആനുകൂല്യം തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ജാതി വിഷം മനുഷ്യനെ നശിപ്പിക്കുന്നു എന്നതും നാം ചിന്തിക്കേണ്ട ഒന്നുതന്നെയാണ്. അച്ചടക്കുള്ള പട്ടാളജീവിതം ജാതിനോക്കാതെ സൌഹൃദത്തോടെ അനുഭവിച്ചറിഞ്ഞ എനിക്ക് ഈ ബൂലോഗത്തുയര്‍ന്നുവന്ന ജാതീയമായി നടന്നു പോന്നിരുന്ന അനാചാരങ്ങളെ (അവ അന്നത്തെ സാഹചര്യം കൊണ്ട് നിലനിന്നവയായിരുന്നു. ഇന്ന് ആ അവസ്ഥ അല്ലതാനും. അവ ചികഞ്ഞെടുത്ത് വിമര്‍ശിക്കുന്നതിനെക്കാള്‍ ജാതി വിദ്വേഷങ്ങളില്ലാത്ത ഒരു സമൂഹം പടുത്തുയര്‍ത്തുവാനുതകുന്ന ചര്‍ച്ചയല്ലെ അഭികാമ്യം?)"
എന്തേ ഇതിനെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ലെ? എന്തായാലും സെബിന്റെ പോസ്റ്റില്‍ ചിത്രകാരന്റെ ഭാഷ പ്രയോഗിച്ച് കാണുന്നില്ല. അത്രയും സമാധാനം.
൩. keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ചിത്രകാരനെ പിന്താങ്ങുന്ന അനോണികളെ ഈ സംവരണം എന്ന സൌജന്യം ജാതി ഇല്ലായ്മചെയ്യാനോ അതോ ജാതി നിലനിറുത്താനോ? മനുഷ്യനെ ഒന്നായി ചിന്തിച്ചാല്‍ ഈ സംവരണം എന്നത് ഇല്ലായ്മചെയ്യുന്നതല്ലെ നല്ലത്. സംവരണത്തിന്റെ സാമ്പത്തിക പരിധി ഉയര്‍ത്തി പാവപ്പെട്ടവന് അര്‍ഹതപ്പെട്ട ഈനുകൂല്യങ്ങള്‍ സമ്പന്നര്‍ തട്ടിക്കൊണ്ട് പോകുന്നതില്‍ നിങ്ങള്‍ക്ക് ഒരു ദഃഖവും ഇല്ലെ? ദരിദ്ര അവര്‍ണരെ എന്നും അതേ പടുകുഴിയില്‍ തള്ളിയിട്ടുകൊണ്ടുതന്നെഅല്ലെ തലമുറകളോളം സമ്പന്നര്‍ ഇതിന്റെ നേട്ടങ്ങളെല്ലാം അനുഭവിക്കുന്നത്?
അവര്‍ണരിലെ ദരിദ്ര വിഭാഗത്തോട് സ്നേഹമില്ലാത്ത ഈ സംവരണത്തെ നിങ്ങള്‍ തന്നെ പുകഴ്ത്തിപ്പാടണം.
സന്തോഷ് ജെ എന്ന ഒരു വ്യക്തി മുരളി എന്ന വ്യക്തിക്കെതിരെ പരാതി കൊടുത്തുവെങ്ങില്‍ അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. നിയമവും, ഉള്ളടക്കനയവും ഒന്നുമില്ലാത്ത ലോകമാണോ ബൂലോഗം എന്ന് പോലീസും കോടതിയും നിശ്ചയിക്കേണ്ട ഗതികേടിലേയ്ക്ക് തള്ളിവിട്ടതില്‍ ചിത്രകാരന്റെ പങ്ക് ചില്ലറയൊന്നും അല്ല. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയുടെ തലക്കെട്ടും ഉള്ളടക്കവും ഒരു പക്ഷം ചേര്‍ന്നതു തന്നെ അല്ലെ? അക്കാര്യത്തില്‍ സെബിന്‍ പ്രതികരിക്കുമല്ലോ?
൪.keralafarmer has left a new comment on the post "പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും":

ജോവന്‍,

"ഈ പ്രയോഗം അതിരുകടന്നതായി എന്നു മാത്രമല്ല, അശ്ലീലവുമായി എന്ന അഭിപ്രായമാണു് എനിക്കുള്ളതു്. അവനു് കസേരയിലിരിക്കാന്‍ യോഗ്യതയില്ലെന്നും അവന്‍ പര്യാമ്പുറത്തു് ഓച്ഛാനിച്ചു നില്‍ക്കേണ്ടവനാണു് എന്നുമുള്ള ധ്വനി അതിലുണ്ടു്. സംവരണത്തിന്റെ ആനുകൂല്യത്താലല്ലാതെ അവനു് ആ സ്ഥാനത്തെത്താന്‍ യോഗ്യതയില്ലായിരുന്നു എന്ന തീര്‍പ്പു് അതിലുണ്ടു്. അവനെ തൊഴുന്നതില്‍ എനിക്കുളുപ്പില്ല എന്ന പ്രഖ്യാപനത്തിന്റെ ഉളുപ്പില്ലായ്മ അസഹനീയമാണു്.“
ഇതില്‍ അശ്ലീലം ഞാന്‍ കാണുന്നില്ല. കസേരയിലിരിക്കാന്‍ മെരിറ്റില്‍ വരുന്നവര്‍ കീഴാളറാണെങ്കില്‍ അവര്‍ വന്ന ചുറ്റുപാടുകള്‍കൂടി പരിഗണിച്ചാല്‍ അവര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. സംവരണം യോഗ്യയെ അല്ലെങ്കില്‍ മെറിറ്റിനെ മറികടക്കുന്നില്ലെ? പര്യാമ്പുറത്ത് ഓച്ചാനിച്ച് നില്കേണ്ടി വരുന്നത് ജാതിയും മതവുമില്ലാത്ത ദരിദ്രവാസികള്‍ മാത്രമാണ്. മതമില്ലാത്ത ജീവനുവേണ്ടി വാദിച്ചവര്‍ എന്തേ ജാതിപരിഗണിക്കാതെ ദരിദ്രവാസികളെ കാണുന്നില്ല? സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചില്ല എങ്കില്‍ പലര്‍ക്കും കസേരകള്‍ കിട്ടില്ല. ഒരു സൌജന്യവും ഇല്ലാതെ കഴിവുകൊണ്ട് നേടിയെടുക്കുന്ന ജോലിയാണ് ഗോഗ്യതയുള്ളത്. അവനെ എന്ന വാക്ക് ഞാന്‍ ഉച്ചരിച്ചിട്ടില്ല. എനിക്കൊരു ഉളുപ്പും ഇല്ല എന്ന് പറയുന്നത് എന്റെ ഉള്ളില്‍ ജാതിവിഷം ഇല്ല എന്നുതന്നെയാണ്.

സൂരജിന്റെ പ്രതികരണം കാണുക "മാഷേ, ഈ കമന്റുകള്‍ വായിക്കുന്ന ഏതു പൊട്ടനും മനസ്സിലാക്കാവുന്നതേയുള്ളൂ, ഊറി വരുന്നത് കാളകൂടമാണോ അമൃതമാണോയെന്ന്."

എനിക്ക് അര്‍ഹതയില്ലാത്തതു തന്നെയാണ് സംവരണം. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രരെ കൊള്ളയടിക്കുന്നത് അവരുടെതന്നെ വിഭാഗത്തിലെ സമ്പന്നരാണ് എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുക സ്വാഭാവികം. പക്ഷെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതു കൂടുതലും അതേ സമ്പന്ന വര്‍ഗത്തില്‍‌പ്പെട്ടവരാകയാലും നല്ല രീതിയില്‍ ഭാഷ കൈകാര്യം ചെയ്യുവാനുള്ള അവരുടെ കഴിവും നാനാ തുറകളിലെ അവരുടെ പാണ്ഠിത്യവും എന്നെ നിസബ്ദനാക്കുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ചെന്ന ബഹുമാനപ്പെട്ട കേരള മുഖ്യന്റെ പട്ടിപ്രയോഗം പോലെ ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി മറ്റുള്ളവര്‍ പ്രതികരിച്ചു എന്നതാണ് വാസ്തവം.

ഞായറാഴ്‌ച, ജനുവരി 25, 2009

പോസ്റ്റ് കമന്റ്സ് ഓണ്‍ ന്യൂഇന്‍ഡ്പ്രസ്

ന്യൂഇന്‍ഡ് പ്രസ്സില്‍ വന്ന പക്ഷം ചേര്‍ന്നുള്ള ആര്‍ട്ടിക്കിള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. ശരിയായ മുഖം സന്തോഷ് ജെയുടെ കമെന്റോടെ വെളിച്ചത്തായിരിക്കുകയാണ്. ഡി. പ്രദീപ്കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ച് പ്രസിദ്ധീകരിച്ചതായി സംശയിക്കാവുന്ന ലേഖനം തന്റെയും ചിത്രകാരന്റെയും ലിങ്കിലൊതുക്കി എന്നതാണ് വാസ്തവം. മാത്രവുമല്ല സരസ്വതിയുടെ വിഷയവുമായിട്ടല്ല പരാതി എന്ന് പലരും ചൂണ്ടിക്കാമിച്ചിട്ടും പ്രദീപ്കുമാറും കൂട്ടരും അതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ചിത്രകാരനെ രക്ഷിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് എന്ന കാര്യം വ്യക്തമാണ്. കമെന്റുകളില്‍ ബ്ലോഗ് ലിങ്ക് ഉള്‍പ്പെടുത്തുവാന്‍ കഴിയില്ല എങ്കിലും "എച്ച്ടിടിപി" ഒഴിവാക്കിയാല്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്നതിനാല്‍ ചിത്രകാരന്റെ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളുടെയും ലിങ്കും ചെറു വിവരണവും ഇട്ട ലിങ്കും എനിക്ക് കമെന്റിലൂടെ ലഭ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
പത്രവാര്‍ത്ത വായിച്ച സന്തോഷ് തന്റെ പോസ്റ്റിലെ കമെന്റായി രേഖപ്പെടുത്തിയ അഭിപ്രായം ഇതായിരുന്നു.
പത്ര വാര്‍ത്തകള്‍ ഞാന്‍ കണ്ടു. അതില്‍ നിന്നു മനസ്സിലാക്കാം ചിത്രകാരന്‍ കാര്യങ്ങളെ എങ്ങനെ വളച്ച് ഒടിക്കുന്നു എന്ന്. ജാതി/വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ എല്ലാം ഒളിപ്പിച്ചു വച്ച് അവസാനത്തെ തല്ലുകൊള്ളിത്തരമായ “സരസ്വതി” പോസ്റ്റ് മാത്രം പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യിച്ചത്. ഇത് മനഃപൂർവ്വം കേസിന്റെ തീവ്രത ലഘൂകരിക്കാനുള്ള ശ്രമമായിരിക്കും അല്ലെ? ഇനി അല്ല എങ്കിൽ കുറ്റബോധം കൊണ്ടാണ്? എന്തായാലും, ഇന്ത്യൻ എക്സ്പ്രസ്സ് അല്ല ഇന്ത്യയിലെ കേസുകൾ തീർപ്പാക്കുന്നത്. ചിത്രകാരന്റെ അശ്ലീല പോസ്റ്റുകൾ എല്ലാം തന്നെ സ്കാനറിൽ ഉണ്ട്.

ശനിയാഴ്‌ച, ജനുവരി 24, 2009

എങ്ങിനെയാണ് ഫ്ലാഗ് ചെയ്യേണ്ടത്

ഒരു പ്ലോഗിനെപ്പറ്റി ബ്ലോഗര്‍ പോളിസി ലംഘിച്ചു എന്ന് പരാതിപ്പെടുവാന്‍ ആദ്യം പരാതി ഉള്ള ബ്ലോഗ് തെരഞ്ഞെടുക്കുക. പോസ്റ്റായാലും ബ്ലോഗായി പരിഗണിക്കുന്നതായാണ് കാണുവാന്‍ കഴിയുക. പരാതിപ്പെട്ടതാരെന്ന് ബ്ലോഗര്‍ വെളിപ്പെടുത്തുകയില്ല പ്രദീപ് കുമാര്‍ പറയും പോലെ ചിത്രകാരനെതിരെ കേസ് കൊടുത്തത് സന്തോഷ് ജെ ആണെന്നപോലെ ആരും അറിയില്ല.









പരാതി ഏത് വിഭാഗത്തിലെന്ന് രേഖപ്പെടുത്തുക










ഇത് വായിച്ചിട്ട് മുന്നോട്ട് പോവുക










ഇവിടംകൂടി കടന്നാല്‍ പൂര്‍മാവുന്നു ഫ്ലാഗ് എന്നത്.









ഇതാണ് ബ്ലോഗറില്‍ നിന്ന് കിട്ടുന്ന മറുപടി

Blogger: Terms of Service

Please read the following before starting/publishing a blog/post.

Welcome to Blogger! Before you begin using Blogger, you must read and agree to these Blogger Terms of Service ("Terms of Service") and the following terms and conditions and policies, including any future amendments (collectively, the "Agreement"):

Although we may attempt to notify you when major changes are made to these Blogger Terms of Service, you should periodically review the most up-to-date version (http://www.blogger.com/terms.g). Google may, in its sole discretion, modify or revise these Terms of Service and policies at any time, and you agree to be bound by such modifications or revisions. If you do not accept and abide by this Agreement, you may not use the Blogger service. In the event of an inconsistency between the Blogger Terms of Service and either Google's general Terms of Service (http://www.google.com/intl/en/terms_of_service.html) or the Google Privacy Policy (http://www.google.com/privacy.html), the Blogger Terms of Service (http://www.blogger.com/terms.g) shall control. Nothing in this Agreement shall be deemed to confer any third-party rights or benefits.

To read more contents >>>>

മലയാളത്തില്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക

ഗൂഗിളിന്റെ സേവന നിബന്ധനകള്‍ എന്ന പേജില്‍ മുകളില്‍ ചിത്രത്തില്‍ക്കാണുന്ന രീതിയില്‍ ഭാഷ മലയാളം എന്നത് തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റുള്ള പേജുകളും മലയാളത്തില്‍ വായിക്കുവാന്‍ കഴിയുകയുള്ളു.

വ്യാഴാഴ്‌ച, ജനുവരി 22, 2009

ബൂലോഗ ചര്‍ച്ച ചിത്രകാര വിശേഷങ്ങളിലൂടെ

Blogger Content Policy

Blogger is a free service for communication, self-expression and freedom of speech. We believe Blogger increases the availability of information, encourages healthy debate, and makes possible new connections between people.

We respect our users' ownership of and responsibility for the content they choose to share. It is our belief that censoring this content is contrary to a service that bases itself on freedom of expression.

In order to uphold these values, we need to curb abuses that threaten our ability to provide this service and the freedom of expression it encourages. As a result, there are some boundaries on the type of content that can be hosted with Blogger. The boundaries we've defined are those that both comply with legal requirements and that serve to enhance the service as a whole.
To read more >>>>
HATEFUL CONTENT: Users may not publish material that promotes hate toward groups based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity.
=============================================
Please read this in English for an awareness.
In my opinion, all xxx is is just a bunch of cheep everyday crooks. They should all be in jail.

ഇത്തരം കാര്യങ്ങള്‍ ഇന്‍ഡ്യയില്‍ തെരഞ്ഞാലും വേണമെങ്കില്‍ ജയിലിലടക്കാനും ശിക്ഷിക്കാനും നിയമമായിക്കഴിഞ്ഞു.
=============================================
കൃഷ്ണ. തൃഷ്ണ
ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല. ഒരു സമുദായത്തെയോ ഒരു വര്‍‌ഗ്ഗത്തെയോ, ഒരു വ്യക്തിയെയോ പൈതൃകത്തിന്റെ പേരില്‍‌ ഇകഴ്ത്തുന്നതോ, പുകഴ്ത്തുന്നതോ തെറ്റാണ് എന്ന്‌ ഈ ശ്ലോകം‌ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്. കൂടുതല്‍ വായിക്കുവാന്‍ >>>>

തിരുവനന്തപുരം ക്രോണിക്കിള്‍
വളരെ പ്രധാനപ്പെട്ട ഒരു കാര്യം... ഞാന്‍ പരാതി കൊടുത്തത് മറ്റ് ബ്ലോഗര്‍മാര്‍ അറിയരുത് എന്ന് എനിക്ക് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരന്‍ എഴുതുന്ന വിധം പോസ്റ്റുകള്‍ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കില്‍ ഒരു താക്കീത്. അതും മറ്റ് ബ്ലോഗര്‍മാര്‍ അറിയാതെ. ചിത്രകാരന്‍ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാന്‍ കരുതി. പക്ഷേ, ഇത് എങ്ങനെ വിധം ഒരു ഡിസ്കഷന്‍ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാന്‍ വ്യക്തമാക്കുന്നു. ഇതില്‍ ആരുടെയും അഭിപ്രായം ഞാന്‍ ചോദിക്കുന്നില്ല. പറയുന്നവര്‍ പലതും പറയും. കൂടുതല്‍ വായിക്കുവാന്‍ >>>>

അഹങ്കാരിചരിതം നാലാംദിവസം
ഞാന്‍ ബ്ലോഗില്‍ വന്ന കാലത്ത് കേരളാ ബ്ലോഗ് അക്കാഡമിയുമായി വന്ന ചിത്രകാരനെ ഒരുവല്യ പുലിയായി കണ്ട് ഞാന്‍ ബഹുമാനിച്ചിരുന്നു.എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് മീറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില ചീപ്പ് മെന്റല്‍ കോമ്പ്ലക്സുകള്‍ ബോധ്യപ്പെടാനിടയായപ്പോള്‍ ബഹുമാനം തുലോം കുറയുകയും ചെയ്തിരുന്നു...എന്നാല്‍ അദ്ദേഹത്തിന്റെ പല പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധവും ലജ്ജയും ഒക്കെ തോന്നിപ്പോയി - ഇത്തരമൊരു വ്യക്തിയെ ഞാന്‍ അല്പകാലത്തേക്കെങ്കിലും ബഹുമാനിച്ചു പൊയല്ലോ എന്നോര്‍ത്ത്. കൂടുതല്‍ വായിക്കുവാന്‍ >>>

എന്റെ നാലുകെട്ടും തോണിയും

ഈ പോസ്റ്റ് പൊന്നമ്പലം എന്ന ബ്ലോഗറേയോ ചിത്രകാരന്‍ എന്ന ബ്ലോഗറേയോ അവര്‍ തമ്മിലുള്ള നിയമ നടപടിയെ ന്യായീകരിക്കുവനാനോ പ്രതിഷേധിക്കുവാനോ ഉദ്ദേശിച്ചുള്ളതല്ല. കേരള്‍സ് പ്രശ്നത്തിനു ശേഷം വായിച്ചും ചോദിച്ചും അറിഞ്ഞ അറിവുകള്‍ വെച്ച് ഇങ്ങിനെയൊരു പോസ്റ്റിടണമെന്ന് കരുതിയിരുന്നെങ്കിലും അത് ഡ്രാഫ്റ്റില്‍ തന്നെ പബ്ലിഷാവാതെ ഇരിക്കുകയായിരുന്നു. പൊന്നമ്പലത്തിന്റെ ബ്ലോഗിലെ താഴെ കൊടുത്തിരിക്കുന്ന കമന്റാണ് ഈ പോസ്റ്റ് എഴുതാനും പബ്ലിഷ് ചെയ്യാനും പ്രചോദനമേകിയത്. കൂടുതല്‍ വായിക്കുവാന്‍ >>>>

കേരളബ്ലോഗ് അക്കാദമി
ഭൂമിയിലെ പണക്കൊഴുപ്പോ, പാരംബര്യമോ, പിടിപാടുകളോ, പോലീസിന്റെ മുഷ്ടിയോ, കോടതിയുടെ നിയമക്കുരുക്കുകളോ
ഉപയോഗിക്കുന്നത് ആശയപരമായ വന്ധ്യത/ഷണ്ഡത്വം ബാധിച്ച വികൃത ബുദ്ധികളുടെ പരാക്രമങ്ങള്‍ മാത്രമാണ്.
അവ ബ്ലോഗിന്റെ മാന്യതക്ക് ചേര്‍ന്നതല്ല. അത്തരം ആളുകള്‍ വല്ല കൂലിത്തല്ലു സംഘങ്ങളായോ, കൊലപാതക രാഷ്ട്രീയക്കാരായോ
ബൂലോകത്തിന് പുറത്ത് നില്‍ക്കുന്നതാവും ഉചിതം കൂടുതല്‍ വായിക്കുവാന്‍ >>>>

ശ്രീ @ ശ്രേയസ് അഭിപ്രായങ്ങള്‍
പാശ്ചാത്യരാജ്യങ്ങളിലെ ചില ന്യൂഡ്‌ബീച്ചുകളില്‍ സ്ത്രീപുരുഷഭേദമന്യേ പ്രായഭേദമന്യേ ആളുകള്‍ പൂര്‍ണ്ണനഗ്നരായി വെയില്‍ കൊള്ളാനും കടലില്‍ കുളിക്കാനും പോകാറുണ്ട്. കൊച്ചുമക്കളും മക്കളും അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരും ഒന്നിച്ചുചേര്‍ന്ന് ന്യൂഡ്‌ബീച്ചില്‍ പോകുന്ന അമേരിക്കന്‍ കുടുംബങ്ങളെയും ഈയുള്ളവന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവര്‍ നഗ്നതയുടെ അശ്ലീലത (vulgarity) അല്ല മറിച്ച് പ്രകൃതിജീവനം (naturism) ആണ് അര്‍ത്ഥമാക്കുന്നത്. അവരുടെ തുറന്നസ്വതന്ത്രമനസ്സിനെ ഈയുള്ളവന്‍ മനസ്സുതുറന്നു നമിക്കുന്നു. കൂടുതല്‍ വായിക്കുവാന്‍ >>>>

ദൃഷ്ടിദോഷം
ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്‍,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം. -എ‍ന്താണിവിടെ ചിത്രകാരന്‍ ചര്‍ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്‍പ്പെടെയുള്ള ദൈവങ്ങളുടെ കലണ്ടര്‍ ചിത്രങ്ങളാണു:
കൂടുതല്‍ വായിക്കുവാന്‍ >>>>

കൂതറ അവലോകനം
വിവാദം ബൂലോഗം മുഴുവന്‍ കത്തികയറിയിട്ടും മിക്കവരും തങ്ങളുടെ വശം പറഞ്ഞിട്ടും കൂതറ ഇതില്‍ "കമാ" യെന്നു മിണ്ടിയില്ലല്ലോ അതോ പോലീസിനെ പേടിച്ചാണോ എന്നൊരു മെയില്‍ കിട്ടിയപ്പോഴാണ് ഇനി കൂതറയും ഇതില്‍ അഭിപ്രായം പറയാമെന്നു തീരുമാനിക്കുന്നത്.
കുറച്ചുകാര്യം പറഞ്ഞുകൊള്ളട്ടെ.. കൂടുതല്‍ വായിക്കുവാന്‍ >>>>

അഞ്ചല്‍
ബൂലോഗത്തെ എഴുതി നാറ്റിയ്ക്കുന്നതില്‍ നിന്നും ചിത്രകാരനെ പോലെയുള്ളവരെ തടയുന്നതിനു ഇപ്പോള്‍ വന്നിരിയ്ക്കുന്ന നിയമപരമായ നടപടികള്‍ കാരണമാകുമെങ്കില്‍ അത് മലയാള ബ്ലോഗെഴുത്തിനു എന്നും ഗുണകരമായിരിയ്ക്കും. എന്ത് ചെറ്റത്തരവും എഴുതി പോസ്റ്റാന്‍ കഴിയുന്ന ഒരു മാധ്യമമായി ബ്ലോഗിനെ കാണുന്നവര്‍ക്ക് ഒരു പാഠമാകാന്‍ ചിത്രകാരനെതിരെ വരുന്ന ക്രിമിനല്‍ കേസ് ഒരു നിമിത്തമാകണം. ബ്ലോഗെഴുത്തിലൂടെ ലോകം സംസ്കരിയ്ക്കപ്പെടും എന്നൊന്നും കരുതണ്ട. പക്ഷേ ഇന്ന് വളര്‍ന്നു വരുന്നൊരു തുറന്നെഴുത്ത് സംസ്കാരത്തിന്റെ ഗതി തെറ്റാതിരിയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

എന്റെ കമെന്റുകള്
രൂക്ഷവും, പലപ്പോഴും അസഭ്യവുമായ ഭാഷയാണ്‌ ചിത്രകാരന്‍ ഉപയോഗിക്കുന്നത്‌. ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍പോലും ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ലാത്ത രീതിയില്‍ അയാള്‍ വഷളാക്കിക്കളയും. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അടിസ്ഥാനധാരണപോലുമില്ലാതെയാണ്‌ അയാള്‍ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്‌. പഠനങ്ങളുടെയോ സാമാന്യവായനയുടെയോ പോലും പിന്‍ബലമില്ലാതെ ചില സാമൂഹ്യ-ജാതീയ ധാരണകളെ പിന്‍പറ്റി ചിത്രകാരന്‍ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതുകാണാറുണ്ട്‌. കൂടുതല്‍ വായിക്കുവാന്‍ >>>>

'സ്വ'കാര്യങ്ങള്‍...
വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു. കൂടുതല്‍ വായിക്കുവാന്‍ >>>>

നിഴല്‍ക്കൂത്ത്
ആവിഷ്ക്കാര ബോധത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യം ആണു് എന്നു കൊട്ടി ഘോഷിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.എന്‍റെ മതില്‍, ഞാനെന്തും എഴുതും, വായിക്കേണ്ടെങ്കില്‍ കണ്ണടച്ചു പോകൂ എന്നൊക്കെയുള്ള ആക്രോശങ്ങളില്‍അത്ഭുതം തോന്നുന്നു. ചുവരെഴുത്തുകള്‍ക്ക് ശബ്ദമുണ്ട്. സ്വാതന്ത്ര്യത്തിനു തന്നെ വിലങ്ങു വയ്ക്കുന്ന അച്ചടക്ക ധ്വംസനം ആവിര്‍ഭവിക്കുന്നത് സമൂഹത്തിനു തെറ്റായ അടയാളങ്ങള്‍ നല്‍കും. മനുഷ്യ സംസ്ക്കാരം. പ്രകൃതി നിയമങ്ങള്‍ ലംഘിക്കരുത്. നീ പ്രകൃതി തന്നെ ആണു്. പക്ഷേ നീ മനുഷ്യനുമാണു്. കാടത്തത്തില്‍ നിന്നും മോചനം നേടാന്‍ പ്രകൃതി നിയമങ്ങളെ ഒരു പരിധി വരെ ഉപേക്ഷിച്ച് വാര്‍ത്തെടുത്തതല്ലേ സംസ്ക്കാരം. കൂടുതല്‍ വായിക്കുവാന്‍ >>>>

കൈപ്പള്ളി
പക്ഷെ ഈ കുറ്റം ചിത്രകാരന്‍ ചെയ്തിട്ടുണ്ടു് എന്നതിനു് വ്യക്തമായ തെളിവുകള്‍ വേണ്ടിവരും. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കുന്നതു് കുറ്റകരമാണെങ്കില്‍ പിന്നെ കലാ നിരൂപകന്മാര്‍ക്ക് കിളക്കാന്‍ പോകേണ്ടി വരും. അന്ഥവിശ്വാസികള്‍ വീണ്ടും ശ്രദ്ധിക്കുക. ചിത്രകാരന്‍ വിമര്‍ശിച്ചതു് ഹൈന്ദവ വിശ്വാസികളുടെ ദേവിയെ അല്ല. ഒരു ചിത്രകാരന്‍ വരച്ച ചിത്രത്തില്‍ കാണുന്ന രൂപത്തേയാണു് കൂടുതല്‍ വായിക്കുവാന്‍ >>>>

കൈപ്പള്ളി
ഈ പോസ്റ്റിന്റെ താഴെ കാണുന്ന survey ശ്രദ്ദിക്കുമല്ലോ. ഇതില്‍ നിന്നും താങ്കള്‍ അറിഞ്ഞിരിക്കേണ്ടതു് ഇത്രമാത്രം: ഭൂരിഭാഗം ബ്ലോഗ് വായനക്കാരും തുറന്ന മനസ്സുള്ളവരാണു്. താങ്കള്‍ എഴുതുന്ന വിഷയങ്ങളും ഇഷ്ടപ്പെടുന്നു പക്ഷെ അധികം പേര്‍ക്കും താങ്കളുടെ ഭാഷ ഇഷ്ടപ്പെടുന്നില്ല. വിലപ്പെട്ട പലരുടെയും സമയം ഈ തലവേദനക്കായി ചിത്രകാരന്‍ കാരണം കളഞ്ഞു എന്നു പറയുന്നതില്‍ തെറ്റില്ല. ഈ survey യിലൂടെ ഫലങ്ങള്‍ വായിച്ചു മനസ്സിലാക്കി നന്നാവാന്‍ താല്പര്യമുണ്ടെങ്കില്‍ നന്നാവുക. അത്രമാത്രം. കൂടുതല്‍ വായിക്കുവാന്‍ >>>>

അഭിഭാഷണം
ബ്രാഹ്മണ മതവും അതിന്റെ അനുസാരികളും ഭാരതസമൂഹത്തിലുണ്ടാക്കിയ ചീയലിന് മുഗളന്മാരും അവസാനം ബ്രിട്ടീഷുകാരനും ചേര്‍ന്ന് മരുന്ന് നല്‍കേണ്ടിവന്നെങ്കിലും ഇന്നും അതിന്റെ വ്യാപ്തി പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. സമൂഹത്തില്‍ താണജാതിയില്‍ പിറന്നുപോകുന്നവന് അവനുമുകളില്‍ മുന്തിയജാതി എന്ന് പറയുന്നവനില്‍ നിന്നുണ്ടാകുന്ന അപമാനങ്ങളും അതിനെ എല്ലാം ഗൌരവമായി എടുക്കാന്‍ തോന്നിയാല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ചില്ലറയല്ല. കൂടുതല്‍ വായിക്കുവാന്‍ >>>>

കൊള്ളികള്‍
നാല് കൈകള്‍ കാണുന്നുണ്ട് .അപ്പോള്‍ തീര്‍ച്ചയായും നാല് മുലകളും കാണണം . ചിലര്‍ പറഞ്ഞു രണ്ടു മുലകള്‍ ചിലര്‍ മൂന്നെന്നും ഒന്നെന്നും പറഞ്ഞു . നാട്ടില്‍ ആകെ ബഹളമായി .ചിലര്‍ ആ ശില്പിയെ ഭ്രാന്തന്‍ എന്ന് വിളിച്ചു .ചിലര്‍ ദൈവ വിരോധിയെന്നും വിളിച്ചു കളിയാക്കി . മറ്റു ചിലര്‍ രാജ കോപത്തിന് പാത്രമാകും എന്ന് താക്കീത് ചെയ്തു .ശില്പി അതൊന്നും ചെവി കൊണ്ടില്ല .അയാള്‍ ശില്പത്തിന്റെ പണി ആരംഭിച്ചു .ആ നാട്ടിലെ ചില പ്രമാണികള്‍ വന്ന് പറഞ്ഞു ഈ നാട്ടില്‍ ചില നിയമങ്ങള്‍ ഉണ്ട് .അതനുസരിച്ച് മതി ശില്പ നിര്‍മ്മാണം .അല്ലെങ്കില്‍ പണി നിര്ത്തി വീട്ടില്‍ പോകാന്‍ ആജ്ഞാപിച്ചു .ആരൊക്കെയോ ചിലര്‍ ശില്പിയുടെ കയ്യും കാലും കെട്ടി രാജ സന്നിധിയില്‍ ഏല്പിച്ചു . കൂടുതല്‍ വായിക്കുവാന്‍ >>>>

ചാണക്യന്‍
ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ...... കൂടുതല്‍ വായിക്കുവാന്‍ >>>

അഭിപ്രായങ്ങള്‍
കുളം, കിണ്ടി, കല്‍പ്പടവ്, കാവ്, അച്ചാച്ചന്റെ ചൂരവടി, ആറാം വയസ്സില്‍ ഊഞ്ഞാലാടിയ മാങ്കൊമ്പ്, അമ്മൂമ്മേട പുളിശ്ശേരി, ഓപ്പോള്‍ടെ ബലാഗുളിച്ചാദി എണ്ണ എന്നിവ ഇഷ്ടം പോലെ ചേര്‍ക്കാം. സ്കൂളിലെയും കോളെജിലെയും കൌമാരകാല “ചാപല്യങ്ങള്‍ ” വിവരിക്കുമ്പോള്‍ # ചിഹ്നമോ * ചിഹ്നമോ മാത്രം ഇടുക. വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളും. കൂടുതല്‍ വായിക്കുവാന്‍ >>>>

ബെര്‍ലിത്തരങ്ങള്‍
കണ്ടോ, അപ്പോള്‍ പ്രശ്നം ചിത്രകാരനും കേസും എന്നതില്‍ നിന്ന് നേരേ കേരളാ ബ്ലോഗ് അക്കാദമി രാഷ്ട്രീയത്തിലേക്കു വഴിമാറി. അവിടെന്തു രാഷ്ട്രീയം എന്നു ചോദിക്കരുത്. അവിടാണ് കംപ്ലീറ്റ് രാഷ്ട്രീയവും കിടക്കുന്നത് (അന്ന് ഇത് തല്ലിക്കൂട്ടിയപ്പോഴെ പറഞ്ഞതാ നല്ലതിനല്ലാ, നല്ലതിനല്ലാന്ന്..ശ്ശെവടെ ആരു കേള്‍ക്കാന്‍ !!!) പക്ഷെ, ഇതിന്റെ മറവില്‍ ഫാര്‍മര്‍ ആ രാഷ്ട്രീയം എടുത്തു പൂശാന്‍ നടത്തിയ ശ്രമം വളരെ പൈശാചികവും മൃഗീയവുമായിപ്പോയി. കൂടുതല്‍ വായിക്കുവാന്‍ >>>>

The Magazin
കുറച്ചു നാളുകള്‍ മുമ്പ് കേരള സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വം തിരിച്ചുവരുന്ന പ്രവണതയില്‍ ഇടതുപക്ഷത്തിന്റെ പങ്കിന്നെ കുറിച്ച് ഈ ബ്‌ളോഗില്‍ ഞാനൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിന് കിട്ടിയ ഒരു കമന്റ് ഞാനൊരു ഈഴവനാണ് എന്നും ഈഴവന്മാര്‍ മാത്രമേ ഇത്തരം വിഡ്ഡിത്തം എഴുതുകയുള്ളൂ എന്നുമായിരുന്നു. ഞാന്‍ പറഞ്ഞത് വിഡ്ഡിത്തമായിരിക്കാം അല്ലെങ്കില്‍ അത് വിഡ്ഡിത്തമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് തുറന്നടിച്ച് പറയുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അതുകൊണ്ട് എന്നെ ഈഴവനെന്ന് ബ്രാന്റ് ചെയ്യുന്ന മനോഭാവം ഒരു സമൂഹത്തെ ബാധിച്ച മനോരോഗമാണ്. ചിത്രകാരന്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മലയാളം ബ്‌ളോഗ് ചര്‍ച്ചയുടെ പ്രസക്തിയും ഇവിടെയാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

ജിപ്പൂന്റെ ഇടം
"കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പ്രസിദ്ധമാണല്ലോ.ഇത്തരം മുട്ടന്‍ തെറികള്‍ പരസ്യമായി പാടി നടക്കുന്ന നാട്ടില്‍ ഏതെങ്കിലും ഒരാള്‍ സരസ്വതിയുടെ മുലകളുടെ എണ്ണമന്വേഷിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം."
ഇതു ഞാന്‍ എവിടെ നിന്നോ പെറുക്കിയെടുത്ത തോന്ന്യാസിയുടെ കമന്റാണേ(സെന്‍സര്‍ ചെയ്തിട്ടുണ്ട്). സത്യത്തില്‍ ചിത്രകാരനെ തെറി വിളിക്കുന്നവര്‍ ചെയ്യേണ്ടത് തോന്ന്യാസി പറഞ്ഞ ഈ സംഗതിക്ക് ഒരു ശാശ്വത പരിഹാരം കാണുകയാണു. ഭക്തിയുടെ പേരില്‍ എന്ത് മുട്ടന്‍ തെറിയും നമുക്ക് പാടി നടക്കാം. കൂടുതല്‍ വായിക്കുവാന്‍ >>>>

ഇളംതിണ്ണ
പ്ലേഗ് വളരെ ക്രൂരമായ രോഗമാണു്. ഒട്ടേറെപ്പേരെ കൊലപ്പെടുത്തിക്കൊണ്ടാണു് പ്ലേഗ് സഞ്ചരിക്കുക. എന്നാല്‍ പ്ലേഗിനൊപ്പം ചത്തൊടുങ്ങുന്നത് നിയന്ത്രാധീതമായി പെരുകിയ എലികളുടെ വംശമാണു്. വൃത്തിഹീനമായ നഗരങ്ങളെ അതു് ശുദ്ധീകരിക്കുന്നു. ചിത്രകാരന്‍ പ്രസരിപ്പിച്ചത് പ്ലേഗാണു്. ആ പ്ലേഗില്‍ പൊന്നമ്പലങ്ങള്‍ തകരുന്നു. പകരം ഇവിടെ മനുഷ്യന്റെ ഗന്ധം പരക്കും. പരക്കണം. കൂടുതല്‍ വായിക്കുവാന്‍ >>>>

ശ്രീ @ ശ്രേയസ് അഭിപ്രായങ്ങള്‍
ആശയപരമായ സംഘട്ടനങ്ങള്‍ എന്നും നല്ലതാണ്, വേറിട്ട്‌ ചിന്തിക്കുന്നവരാണ് ലോകനന്മയ്ക്ക് ആവശ്യം. എന്നാല്‍ ഇപ്പോള്‍ സംസാരവിഷയമായ ദേഹത്തിന്‍റെ ലേഖനങ്ങള്‍ ചിന്തയേ അല്ല. വേറിട്ടചിന്ത എന്നാല്‍ അസഭ്യമായ ഭാഷ എന്നല്ലല്ലോ അര്‍ത്ഥം. unique thought process ആയിരിക്കണം, അല്ലാതെ വെറുതെ നെഗറ്റീവ് ആയി എന്തെങ്കിലും എഴുതിയാല്‍ അത് ചിന്തയല്ല, മറിച്ചു വഴിവിട്ട ചിന്ത മാത്രമാണ്. അത്തരം നിരുത്തരവാദപരമായ എഴുത്തുകൊണ്ട് സ്വയം ഒരു മാറ്റവും വരുത്താന്‍ കഴിയില്ല; സമൂഹത്തിനും ഒരു മാറ്റവുമുണ്ടാവില്ല. ആദ്യം സ്വയം നന്നാവുക, എന്നിട്ട് കുടുംബം, പിന്നെ സമൂഹം എന്ന് കേട്ടിട്ടുണ്ട്. കൂടുതല്‍ വായിക്കുവാന്‍ >>>>

ശിഥില ചിന്തകള്‍
ചിത്രകാരനും ഞാനും ബൂലോഗത്തിന് പുറത്തെ നല്ല സ്നേഹിതന്മാരാണ്. അതിനാല്‍ ബ്ലോഗിലെ വിവാദങ്ങളും പോര്‍വിളികളുമൊന്നും ഞങ്ങളുടെയിടയിലുള്ള സൌഹൃദബന്ധത്തെ ബാ‍ധിക്കുകയില്ല. കണ്ണൂരില്‍ പോകുമ്പോള്‍ ഇടക്ക് സന്ദര്‍ശിക്കാനും, കാന്തനിമിഷങ്ങളില്‍ കുറേ നേരം ഫോണിലൂടെ സംസാരിക്കാനും കഴിയുന്ന ഒരു നല്ല കൂട്ടുകാരന്‍ എന്ന് ചിത്രകാരനെ പറ്റി തുറന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കൂടുതല്‍ വായിക്കുവാന്‍ >>>>

പതിവ് കാഴ്ചകള്‍
ഒരു രചന, എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനമാണെന്ന് പറയപ്പെടുന്നു. എത്ര തന്നെ മൂടിവച്ചാലും തന്റെ മനസ്സൊളിച്ചുവക്കാനൊരെഴുത്തുകാരനുമാവില്ല . വരികളിലൂടെയുള്ള വായനയേക്കാള്‍ വരികള്‍ക്കിടയിലൊളിച്ചിരിക്കുന്ന രചയിതാവിനെത്തിരയാനാണ് എനിക്കു താല്‍പ്പര്യം. ഒരു രചന ആസ്വദിക്കാന്‍ , വിലയിരുത്താന്‍ രചയിതാവിന്റെ പൂര്‍വ്വ ചരിത്രമോ പൂര്‍വ്വ കൃതികളോ ആവശ്യമാണെന്ന് സാഹചര്യം സംജാതമാകുന്നത് രചയിതാവിന്റെ പരാജയമായി വിലയിരുത്താം. (തുടരന്‍ പംക്തികള്‍ ഒഴികെ). നിയതമായ നിയമാവലി (എഴുതപ്പെട്ടതോ അല്ലാത്തതോ) നിലവിലില്ലാത്ത ബൂലോക രചനകള്‍ വായനക്കാരനു പലപ്പോഴും വെല്ലുവിളി തന്നെ സൃഷ്ടിക്കുന്നു എന്നത് വാസ്തവമാണ്. കൂടുതല്‍ വായിക്കുവാന്‍ >>>>

ബ്ലോഗ് വായന
നിയമങ്ങളും പൊതുവായ ചില ചിട്ടവട്ടങ്ങളും സ്വയം സ്വീകരിച്ചത്‌ പൊതുസമൂഹത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനു വേണ്ടിയാണ്‌. അന്നേവരേയും സമൂഹം പിന്തുടര്‍ന്ന ചില പ്രാകൃത ആചാരങ്ങളും എന്തിന്‌, പൊതു സമൂഹത്തിന്റെ നീതിപൂവ്വകമായ മുന്നോട്ടുപോക്കിന്‌ തടസ്സം നിന്ന ചില നിയമങ്ങള്‍ പോലും തിരുത്തപ്പെട്ടത്ത്‌ എല്ലാവരുടേയും ഉന്നതി ലക്ഷ്യം വെച്ചു തന്നെയായിരുന്നു. നേരത്തെ സൂചിപ്പിച്ച അച്ചടി അക്ഷരങ്ങളുടെ എഡിറ്റിംഗും ഇതിനെ ആസ്‌പദമാക്കി തന്നെയാണ്‌. കൂടുതല്‍ വായിക്കുവാന്‍ >>>>

ഷാരടി സ്കൂള്‍ ഓഫ് ബ്ലോഗിംഗ്
ബ്ലോഗര്‍ എന്നു വച്ചാല്‍ ഇങ്ങനെയാകണം. സുഖിപ്പിക്കാനല്ല സുഖിക്കാനായിരിക്കണം താല്പര്യം. സുഖം എങ്ങനെയൊക്കെ നേടിയെടുക്കാമെന്ന കാര്യം ചിന്തനീയം. അതാവട്ടെ ആദ്യത്തെ അദ്ധ്യായം. സ്വയം ഒരു പുലി ആണെന്നു വിസ്വസിച്ചാല്‍ തന്നെ സുഖം കുറേശ്ശെ കിട്ടാന്‍ തുടങ്ങും. പിന്നെ, മ, ക, ത, പൂ തുടങ്ങിയ അക്ഷരങ്ങളോട്‌ ഉല്‍ക്കടാടോപമായ മമത, പുളിച്ചു നാറിയ
തെറികളില്‍ പ്രാവീണ്യം തുടങ്ങിയ ചുരുക്കം ചില സിദ്ധികള്‍ ഉപയോഗിച്ച് ഒരുകൂട്ടം മനുഷ്യരുടെ ആരാധനാമൂര്‍ത്തിയെ ആയാലും, ഒരു സമൂഹത്തിനെ ഒന്നടങ്കം ആയാലും, ഇനി അതുമല്ല സ്വന്തം കുടുംബത്തിലെ ആളുകളെ ആയാലും ആപാദചൂഡം
കോരിത്തരിപ്പിക്കുന്ന തെറികള്‍ കണ്ണും പൂട്ടി വിളിക്കുക. കൂടുതല്‍ വായിക്കുവാന്‍ >>>>

വിവേകം
ചിത്രകാരനെതിരെ അഞ്ചുരൂപാ പോലീസ് വേഷം കെട്ടിയിരിക്കുന്നത് സന്തോഷ്.ജെ എന്ന മാന്യനാണ്.സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്ന ചിത്രകാരന്റെ പോസ്റ്റ് വായിച്ച് സദാചാരം ഇടിഞ്ഞതില്‍ മനം നൊന്താണത്രെ ഈ ചെറുപ്പക്കാരന്‍ അദ്ദേഹത്തെ ഒറ്റു കൊടുത്തത്.സരസ്വതിക്ക്എത്ര മുലകളുണ്ട് എന്നു ചോദിച്ചതു കേട്ട് ചോര തിളച്ച ഇയാള്‍, ശ്രീരാമ സഹോദരനായ "ലക്ഷ്മണന്‍
ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞു" എന്ന് എഴുതിയ വാല്‍മീകിയെ എന്തു ചെയ്യും?'മുലയും മൂക്കും കാതും കൂടാതെ
ചോരയുമായലറും'എന്ന് ശൂര്‍പണഖയെക്കുറിച്ചെഴുതിയ തുഞ്ചത്തെഴുത്തച്ഛനെ ഈ സദാചാര രോഗി എന്തു ചെയ്യും? കൂടുതല്‍ വായിക്കുവാന്‍ >>>>

Haindavakeralam

The case has been filed against Racial abuse through the medium of blog.

The state cyber cell has forwarded the complaint to the Kannur Town Police, which registered a case (number 18/09) for obscene content in the post, under Section67 of the Information Technology Act. To read more >>>>

ചിത്രകാരനെതിരായ കേസ് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വാര്‍ത്തചിത്രകാരനെതിരെ സൈബര്‍ ക്രൈം ആരോപിച്ച് സംസ്ഥാന പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിനേയും അതു സംബന്ധിച്ച് ബൂലോകത്ത് നടന്നു വരുന്ന വാദപ്രതിവാദങ്ങളേയും കുറിച്ച് ഇന്നു(23/1/09) ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (കൊച്ചി) എസ്.അനില്‍ എഴുതിയ വിശദമായ പ്രത്യേക റിപ്പോര്‍ട്ടുണ്ടു- Case registered against Malayalam Blogoshere ഇതോടെ ഈ സംവാദത്തിന്റെ വേദി പൊതു സമൂഹമായിരിക്കുന്നു. ബൂലോകത്ത് വളരെ സജീവമായ വാദപ്രതിവാദങ്ങള്‍ക്ക് മുന്‍ പോസ്റ്റ് വഴിയൊരുക്കിയതായി തോന്നുന്നു.


ഇത് കൂടാതെ വല്ലതും വിട്ടുപോയെങ്കില്‍ അറിയിക്കുക.