ചൊവ്വാഴ്ച, ജൂൺ 30, 2009

തൊഴിലാളി സംരക്ഷണമെന്നാല്‍ നോക്കുകൂലിയോ?

നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ്‌ (കോണ്‍ക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക്‌ തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന്‌ റെഡിമിക്‌സ്‌ കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.

ആലപ്പുഴ കളര്‍കോട്‌ ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ്‌ യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്‌. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ്‌ എത്തിച്ചത്‌. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത്‌ നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക്‌ നഗരത്തില്‍ റെഡിമിക്‌സ്‌ ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ്‌ വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്‌. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ്‌ 35,000 രൂപ കരാറുകാര്‍ നല്‍കിയത്‌. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത്‌ തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ്‌ നേതാക്കള്‍ വിവരമറിഞ്ഞത്‌. ഇവര്‍ ഇടപെട്ട്‌ വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.

കടപ്പാട് - മാതൃഭൂമി 30-06-09

ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വ്യാഴാഴ്‌ച, ജൂൺ 25, 2009

അട്ടിമറിക്കൂലി തര്‍ക്കം കാരണം സൌജന്യമായി

അട്ടിമറിക്കൂലിക്കായി തര്‍ക്കം, ഒടുവില്‍ കൂലിയില്ല; പണിയിലൂടെ പരിഹാരം

ആലപ്പുഴ: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയിലേക്കുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതു തടഞ്ഞ തൊഴിലാളി യൂണിയന്‍ അവസാനം സൗജന്യമായി സാധനം ഇറക്കി തടിയൂരി.

രക്തബാങ്കിലെ ഉപകരണങ്ങള്‍ സൗജന്യമായി മാറ്റാന്‍ വേറെ ആളെത്തിയപ്പോഴാണ്‌ അട്ടിമറിക്കൂലിക്കായി വാശിപിടിച്ച എഐടിയുസി യൂണിയന്‍ നിലപാട്‌ മാറ്റിയത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെ രക്തബാങ്കിലെ ഉപകരണങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ദിവസമായി നീണ്ടതര്‍ക്കത്തിന്‌ ഇതോടെ പരിഹാരമായി. 2000 രൂപയ്‌ക്ക്‌ ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ ആദ്യം സമ്മതിച്ച എഐടിയുസി യൂണിയനില്‍പ്പെട്ട പൊതുമരാമത്ത്‌ ലാന്റിംഗ്‌ ആന്റ്‌ ലോഡിംഗ്‌ തൊഴിലാളികള്‍ തിങ്കളാഴ്‌ച ഇരട്ടിതുക കൂലിയായി ആവശ്യപ്പെട്ടിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങളുടെ നീക്കം തടസ്സപ്പെട്ടു. ഇത്‌ വാര്‍ത്തയായതോടെ 2000 രൂപയ്‌ക്ക്‌ തന്നെ ബുധനാഴ്‌ച ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ തൊഴിലാളികള്‍ സമ്മതിച്ചു. ബുധനാഴ്‌ച ഉച്ചയോടെ സൗജന്യനായി ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ പറഞ്ഞ്‌ പിഡിപി ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ്‌ പ്രശ്‌നം വഴിത്തിരിവിലെത്തിയത്‌. എഐടിയുസി യൂണിയന്‍ തൊഴിലാളികളും പിഡിപി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമായി. പിന്നീട്‌ ഉന്തുംതള്ളുമായി. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടിട്ടും പ്രശ്‌നത്തിന്‌ പരിഹാരമായില്ല. ഒടുവില്‍ എഐടിയുസി ജില്ലാ നേതൃത്വം ഇടപെട്ട്‌ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്ത്‌ എത്തിക്കാന്‍ തൊഴിലാളികളോട്‌ നിര്‍ദ്ദേശിച്ചു. വൈകീട്ടോടെ തൊഴിലാളികള്‍ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്തേക്ക്‌ മാറ്റുകയും ചെയ്‌തു.

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങള്‍ മാറ്റാന്‍ സാധിക്കാതിരുന്നതിനാല്‍ തിങ്കളാഴ്‌ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന്‌ റഫ്രിജറേറ്റര്‍, ഇന്‍കുബേറ്റര്‍, രണ്ട്‌ കസേര, ഒരു കട്ടില്‍ എന്നിവ മാറ്റുന്നതിനായിരുന്നു അട്ടിമറിക്കൂലിയായി 5500 രൂപ ആവശ്യപ്പെട്ടത്‌. നീണ്ട ചര്‍ച്ചയെ തുടര്‍ന്ന്‌ ഇത്‌ പിന്നീട്‌ 4000 ആയും 2000 ആയും കുറച്ചിരുന്നു. ഇതിനിടെയാണ്‌ ആസ്‌പത്രി വികസനസമിതിയിലെ അംഗം കൂടിയായ പിഡിപി ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയത്‌. അതേസമയം സൗജന്യമായി ഉപകരണങ്ങള്‍ മാറ്റാന്‍ തൊഴിലാളികള്‍ക്ക്‌ നേരത്തെ തന്നെ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇതിനിടയിലാണ്‌ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ എത്തിയതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി 25-06-09

തിങ്കളാഴ്‌ച, ജൂൺ 22, 2009

നോക്കുകൂലി ഈ നാടിന്റെ ശാപം

നോക്കുകൂലി തര്‍ക്കം: വാഹനത്തിന്‌ മോചനമില്ല;പോലീസും നോക്കുകുത്തികള്‍
തിരുവനന്തപുരം:നോക്കുകൂലി തര്‍ക്കത്തിന്‌ മുന്നില്‍ പോലീസും നോക്കുകുത്തികള്‍. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ മുതല്‍ കമ്മീഷണര്‍ക്കുവരെ പരാതി പോയിട്ടും നോക്കുകൂലിത്തര്‍ക്കം മൂലം പെരുവഴിയിലാകേണ്ടി വന്ന വാഹനത്തിന്‌ ശാപമോക്ഷമില്ല.നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസമായി പെരുവഴിയില്‍ കിടക്കുന്ന ലോറി മൂന്നാം ദിവസവും ലോഡിറക്കാനാകാതെ ചെങ്കൊടിയേന്തി വഴിയരികില്‍ കിടക്കുകയാണ്‌. വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടവരെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡധികൃതര്‍ പറയുന്നത്‌. പൊള്ളുന്ന വിഷയമായതിനാല്‍ പോലീസും അറച്ചുനില്‍ക്കുകയാണെന്ന്‌ ആരോപണമുണ്ട്‌.

തമിഴ്‌നാട്ടില്‍ നിന്നും ആര്യശാലയില്‍ വൈക്കോലുമായി വന്ന ലോറിയാണ്‌ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ലോഡിറക്കാനാകാതെ വഴിയില്‍ കിടക്കുന്നത്‌. ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടാണ്‌ ഒരു വിഭാഗം കടന്നുകളഞ്ഞതെങ്കില്‍ മറുവിഭാഗം ചെങ്കൊടി നാട്ടിക്കൊണ്ടാണ്‌ കടന്നുകളഞ്ഞത്‌. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ളിലെ ചേരിതിരിവാണ്‌ അന്യസംസ്ഥാന വാഹനത്തെ പെരുവഴിയില്‍ തള്ളിയ നിലയിലേക്കെത്തിച്ചത്‌.

കടപ്പാട് - മാതൃഭൂമി 22-06-09
കഴിഞ്ഞഭാഗത്തിന്റെ തുടര്‍ച്ചയാണിത്
തമിഴ്‌നാട്ടില്‍ നിന്ന് വക്കോല്‍ കൊണ്ടുവരുന്നത് കാലികള്‍ക്ക് തീറ്റ കൊടുക്കാനാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥയോ നമ്മുടെ ഭരണാധികാരികള്‍ക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അറുപത് ശതമാനം ശുദ്ധമായ പാലിനൊപ്പം മായം കലര്‍ത്തി (സോപ്പുലായനിയും, ഡെക്‌ സ്ട്രോസും, വെളിച്ചെണ്ണയും, വെള്ളവും കലത്തിയും മറ്റും) കവറുകളില്‍ ലഭിക്കുന്നത് പാലിന്റെ വിലയെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ശതമാനം ഗുണ്ട തൊഴിലാളികളെ ഒപ്പം നിറുത്തി പാര്‍ട്ടിഭേദമന്യേ പോരാടുന്നതിന്റെ തെളിവാണിത്. ഇതിനെ ന്യയീകരിക്കാന്‍ പലരെയും കിട്ടും എന്നത് ഖേദകരം തന്നെയാണ്.
നോക്കുകുത്തികളാകുന്ന പോലീസുകാര്‍!!!!

ശനിയാഴ്‌ച, ജൂൺ 20, 2009

നോക്കുകൂലി തര്‍ക്കം : സി.ഐ.ടി.യുക്കാര്‍ ലോറിയുടെ കാറ്റ് തുറന്ന്‌വിട്ട് കൊടി നാട്ടി

തിരുവനന്തപുരം - നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് സി.ഐ.ടി.യുക്കാര്‍ വയ്ക്കോല്‍ ലോറിയുടെ കാറ്റ് ഊരിവിട്ട് പാര്‍ട്ടിക്കൊടി കെട്ടി.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് സി.ഐ.ടി.യു തൊഴിലാളികളെ ക്ഷേമബോര്‍ഡ് പിരിച്ചുവിട്ടു.
തലസ്ഥാന നഗരിയില്‍ കിള്ളീപ്പാലത്തിന് സമീപമാണ് വൈക്കോലുമായെത്തിയ ലോറിയുടെ കാറ്റ് തുറന്ന് വിട്ടത്. 44 പേരാണ് കിള്ളീപ്പാലത്ത് ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്. ജോലിക്കെത്തുന്നവര്‍ക്ക് മാത്രമേ കൂലി വീതിച്ച് നല്‍കാന്‍ കഴിയൂ എന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ വാദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
തര്‍ക്കം വന്നതോടെ ക്ഷേമനിധിബോര്‍ഡ് ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് വൈക്കോല്‍ കയറ്റിയ ലോറി എത്തിയത്. വൈക്കോല്‍ ഇറക്കാന്‍ വിസമ്മതിച്ച സി.ഐ.ടി.യു തൊഴിലാളികള്‍ ലോറിയുടെ കാറ്റ് തുറന്ന് വിട്ടു.
സി.ഐ.ടി.യു ചാല ജോയിന്റ് സെക്രട്ടറി കെ.രാജേന്ദ്രന്‍ നായര്‍, പൂള്‍ ലീഡറായിരുന്ന ഇ.ഗണേശ് എന്നിവരെയാണ് ജില്ലാക്ഷേമനിധിബോര്‍ഡ് പിരിച്ചുവിട്ടത്.
കടപ്പാട്- മാതൃഭൂമി 20-06-09

വെള്ളിയാഴ്‌ച, ജൂൺ 19, 2009

നാണ്യശോഷണം

ന്യൂഡല്‍ഹി : മുപ്പതുവര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് നാണ്യശോഷണം രേഖപ്പെടുത്തി. ഉല്‍പന്നങ്ങളുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയു ള്ള നാണ്യപ്പെരുപ്പ നിരക്ക് ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയിലാണു പൂജ്യത്തിനും താഴെയെത്തിയിരിക്കുന്നത്. വിലക്കയറ്റത്തിന്റെ തോത് മൈനസ് 1.61 % നിലവാരത്തിലെത്തി; അഥവാ ഉല്‍പന്നങ്ങളുടെ മൊത്തവിലസൂചിക കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേതിനെ അപേക്ഷിച്ച് 1.61% ഇടിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത്, ഇന്ധനവിലക്കയറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നാണ്യപ്പെരുപ്പം വളരെ ഉയര്‍ന്ന തോതിലായിരുന്നു (11.66%) എന്നും അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തവിലസൂചിക അല്‍പം താഴ്ന്നത് സ്വാഭാവികമാണെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി അശോക് ചാവ്ല വിശദീകരിച്ചു. നാണ്യശോഷണമെന്നാല്‍, വിപണിയില്‍ ആവശ്യം (ഡിമാന്‍ഡ്) കുറഞ്ഞതുമൂലമുണ്ടാകുന്ന വിലയിടിവ് എന്നാണ് സാങ്കേതിക അര്‍ഥമെങ്കിലും ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നതെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും പറഞ്ഞു. ഇതുസംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

മൊത്തവില സൂചിക കണക്കാക്കാന്‍ പരിഗണിക്കുന്ന ഉല്‍പന്നങ്ങളില്‍ ഇന്ധനത്തിനു വില കുറഞ്ഞെങ്കിലും കഴിഞ്ഞ ജൂണിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാന്യങ്ങള്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ ആഹാരസാധനങ്ങളുടെ വില ഇപ്പോള്‍ ഉയര്‍ന്നതായാണു കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ക്രൂഡ് ഒായില്‍ വില ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴത് ഏതാണ്ട് പകുതിയായി
കുറഞ്ഞിരിക്കുകയാണ്.

എണ്ണവിലക്കുറവും സര്‍ക്കാരും റിസര്‍വ്ബാങ്കും കൈക്കൊണ്ട നടപടികളും മൂലം കഴിഞ്ഞ ഒാഗസ്റ്റിnനുശേഷം നാണ്യപ്പെരുപ്പ നിരക്ക് പൊതുവെ കുറഞ്ഞുവരികയായിരുന്നു. നാണ്യശോഷണം രേഖപ്പെടുത്തിയതിനു തൊട്ടുമുന്‍പത്തെ ആഴ്ച 0.13% ആയിരുന്നു.
കടപ്പാട് മനോരമ
ന്യൂഡല്‍ഹി: രാജ്യം 34 വര്‍ഷത്തിനിടെ ആദ്യമായി പണച്ചുരുക്കത്തിന്റെ പിടിയിലമര്‍ന്നു. ജൂണ്‍ 6ന്‌ അവസാനിച്ച ആഴ്‌ചയില്‍ പണപ്പെരുപ്പം പൂജ്യത്തിലും താഴ്‌ന്ന്‌ മൈനസ്‌ 1.61 ശതമാനത്തിലെത്തി. തൊട്ടു മുമ്പത്തെ ആഴ്‌ചയിലിത്‌ 0.13 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 11.66 ശതമാനം പണപ്പെരുപ്പമുണ്ടായിരുന്നു.

മൊത്ത വില സൂചിക ജൂണ്‍ 6ന്‌ 232.7 ആയി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേസമയം ഇത്‌ 236.5 ആയിരുന്നു.

1975-നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യയില്‍ പണച്ചുരുക്കം അനുഭവപ്പെടുന്നത്‌. എന്നാല്‍ അന്ന്‌ അടിയന്തരാവസ്ഥക്കാലത്ത്‌ നിര്‍ബന്ധപൂര്‍വം വിലകള്‍ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്ന പ്രത്യേകതയുണ്ട്‌. സമ്പദ്‌ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പത്തെ പോലെ തന്നെ ഭവിഷ്യത്തുണ്ടാക്കുന്നതാണ്‌ പണച്ചുരുക്കവും. ഉത്‌പാദന മേഖലയെ സംബന്ധിച്ചിടത്തോളം ഒട്ടും ഗണകരമല്ല ഈ സ്ഥിതിവിശേഷമെന്ന്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു.

പണപ്പെരുപ്പം രണ്ടുമൂന്നു മാസക്കാലം പൂജ്യത്തിനു താഴെ നിലനില്‍ക്കുമെന്ന്‌ ക്രിസില്‍ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ്‌ ഡി.കെ. ജോഷി പറഞ്ഞു. അല്ലെങ്കില്‍ പെട്രോളിയം വിലയും മറ്റ്‌ ഉത്‌പന്നങ്ങളുടെ വിലയും പെട്ടെന്ന്‌ ഉയരണം. പണപ്പെരുപ്പം പൂജ്യത്തിനു താഴെയെത്തുന്നത്‌ പ്രതീക്ഷിച്ചതായിരുന്നുവെന്നും ഭക്ഷ്യ വില ഉയര്‍ന്നതാണ്‌ ഇത്‌ വൈകിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉത്‌പന്നങ്ങളുടെ ആവശ്യം കുറഞ്ഞതും ഉയര്‍ന്ന അടിസ്ഥാന വിലയുമാണ്‌ പണച്ചുരുക്കത്തിന്‌ ഇടയാക്കിയത്‌.

രാജ്യം പണച്ചുരുക്കത്തിലേക്ക്‌ നീങ്ങിയ വാര്‍ത്തയറിഞ്ഞയുടന്‍ ഓഹരി വിപണി പ്രതികരിച്ചു. രാവിലത്തെ താഴ്‌ചയില്‍ നിന്ന്‌ സെന്‍സെക്‌സ്‌ 200 പോയിന്റ്‌ കയറി. പണ നയത്തിലെ നിയന്ത്രണങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ നീക്കുമെന്നും വായ്‌പാ പലിശ കുറയ്‌ക്കുമെന്നും വിപണി തിരിച്ചറിഞ്ഞു. എന്നാല്‍ വൈകീട്ട്‌ ക്ലോസിങ്ങില്‍ ഓഹരി വിപണി തിരിച്ചടിച്ചു.

പണപ്പെരുപ്പം നെഗറ്റീവാകുന്നത്‌ അസാധാരണമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ലെന്ന്‌ കേന്ദ്ര ധനകാര്യ സെക്രട്ടറി അശോക്‌ ചാവ്‌ള പറഞ്ഞു. ആവശ്യത്തിലുണ്ടായ കുറവിന്റെ പ്രതിഫലനമല്ല ഇത്‌. എന്നാല്‍ ഇതിനെ മുന്‍നിര്‍ത്തി സാമ്പത്തിക നയങ്ങള്‍ക്ക്‌ മാറ്റം വരുത്താനാവില്ല. സമ്പദ്‌ വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്‌ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറച്ചുകാലം നെഗറ്റീവായി തുടരുമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഇതേസമയം പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നതുകൊണ്ടാണ്‌ അതിനെ അപേക്ഷിച്ച്‌ വിലകള്‍ കുറഞ്ഞതായി തോന്നുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്‌ കഴിഞ്ഞ വര്‍ഷം ഇന്ധനവില വളരെ ഉയരത്തിലായിരുന്നു.

ഇന്ത്യയില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനം നടപ്പുവര്‍ഷം ഏഴു ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ പ്രതീക്ഷ പുലര്‍ത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഭാഗം പണച്ചുരുക്കം നിലനില്‍ക്കുമെന്നും റിസര്‍വ്‌ ബാങ്ക്‌ ഇത്‌ മുന്‍കൂട്ടി കണ്ടതാണെന്നും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡി. സുബ്ബറാവു അഭിപ്രായപ്പെട്ടു. ''ഇതിന്‌ സ്ഥിതിവിവരക്കണക്കിന്റെ പ്രസക്തിയേ ഉള്ളൂ. വികസിത രാജ്യങ്ങളിലേതുപോലെ ആവശ്യം കുറഞ്ഞതിന്റെ പ്രതിഫലനമല്ല അത്‌'' - അദ്ദേഹം തുടര്‍ന്നു. 2010 മാര്‍ച്ചില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ തിരിച്ചെത്തുമെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിഗമനം.

പണച്ചുരുക്കം എന്നാല്‍

ഇന്ന്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ വാങ്ങാവുന്ന ആസ്‌തി അടുത്തയാഴ്‌ച 99,000 രൂപയ്‌ക്ക്‌ ലഭിക്കുമെങ്കില്‍ എന്തിന്‌ ധൃതിപിടിച്ച്‌ നിക്ഷേപം നടത്തണം? ഇതാണ്‌ പണച്ചുരുക്കത്തിന്റെ ദൂഷ്യവശം. ആസ്‌തികള്‍ക്കും ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അനുദിനം വില കുറയുന്ന അവസ്ഥ. പണപ്പെരുപ്പം ഉയരുന്നതിനു പകരം പൂജ്യത്തില്‍ നിന്ന്‌ താഴേക്കിറങ്ങി മൈനസാകുന്ന അസാധാരണ സ്ഥിതിവിശേഷം.

ഉപഭോക്താക്കള്‍ അവരുടെ വാങ്ങല്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതുമൂലം ആവശ്യം മുരടിക്കും. ആസ്‌തികള്‍ക്ക്‌ മൂല്യം കുറയും. വായ്‌പ ഗാരന്റികളുടെ വില താഴോട്ടുപോകും. ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കുറയുന്നതുമൂലം ഉപഭോഗം കുറയും. നിക്ഷേപ തീരുമാനം നീട്ടിക്കൊണ്ടുപോവും. ഇത്‌ ഉത്‌പാദനമേഖലയെ തളര്‍ത്തും.

സമ്പദ്‌ ഘടന ശോഷിക്കും.കമ്പനികളുടെ ലാഭം കുറയുന്നതിനാല്‍ പുതിയ നിക്ഷേപങ്ങളുണ്ടാവില്ല; തൊഴിലവസരങ്ങളും. വായ്‌പ കുറയുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തളരും. ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ നിഷ്‌ക്രിയ ആസ്‌തി വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും. അത്‌ നഷ്‌ടം വര്‍ധിപ്പിക്കും. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി വായ്‌പപ്പലിശ കുറച്ച്‌ ഉപഭോഗം വര്‍ധിപ്പിച്ചു വേണം ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാന്‍.
കടപ്പാട് മാതൃഭൂമി
===========================================================================
ഒരു കര്‍ഷകന്റെ അഭിപ്രായം
പച്ചകറികള്‍ക്ക് വിലകൂടുന്നതില്‍ ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്തിനേറെ പൊതു ജനത്തിനും വ്യാകുലത. ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും വിലഉയരുമ്പോള്‍ നാണയപ്പെരുപ്പം താഴേയ്ക്ക പോകുന്നു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഡോളര്‍ വില ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തന്നെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ശമ്പളവും അലവന്‍സും വര്‍ദ്ധിക്കുന്നത് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പ്രമുഖ പ്രാമുഖ്യം കൊടുത്തിട്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ശമ്പള വര്‍ദ്ധനയുമായി തുലനം ചെയ്യുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില കുറവാണെന്ന് കാണാം. ഈ പഠനം കാണുക. ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് നാളികേരത്തിന് 3.38 ഇരട്ടിയും റബ്ബറിന് 6.47 ഇരട്ടിയായും വര്‍ദ്ധിച്ചപ്പോള്‍ ഒരു യൂണിവേഴ്സിറ്റി രണ്ടാഗ്രേഡ് അസിസ്റ്റന്റിന് ശമ്പളം 13.8 ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ശമ്പളം വര്‍ദ്ധിക്കുമ്പോള്‍ അതിന് കാരണം ഇന്‍ഫ്ലേഷന്‍. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിയുമ്പോള്‍ അത് അവന്റെ തലവിധി.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷണര്‍ക്കും വര്‍ദ്ധിച്ചത് 14 ഇരട്ടിയോളമാണ്. അതേ വര്‍ദ്ധന കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്കും ഉണ്ടായി. 20 രൂപയില്‍ നിന്നും 350 രൂപയായി പാടത്ത് പണിയെടുക്കുന്ന പുരുഷ തൊഴിലാളികളുടെ വേതനമായി ഉയര്‍ന്നു. അന്നത്തെ നാളികേരത്തിന്റെ വില തന്നെയാണ് ഇന്നും. നാല് തെങ്ങില്‍ കയറാന്‍ ഒരു തേങ്ങ കൂലി കൊടുത്തിരുന്നസ്ഥാനത്ത് 80 രൂപയായി ഉയര്‍ന്നു. പ്രതിശീര്‍ഷ ഭൂമിലഭ്യത നാലിലൊന്നായി. ഒന്നാം ഹരിതവിപ്ലവത്തിലൂടെ 1960 മുതല്‍ 30 വര്‍ഷത്തോളം കര്‍ഷകരെ നഷ്ടമില്ലാതെ ഉല്പാദിപ്പിക്കാന്‍ അവസരമൊരുക്കി. പരിണിതഫലമായി പരിസ്ഥിതി മലിനീകരണം സ്വായത്തമാക്കി.

ഇന്‍ഡ്യന്‍ ജനതയെത്തീറ്റിപ്പോറ്റാന്‍ ഒന്നാം ഹരിതവിപ്ലവത്തിന് നാളിതുവരെ കഴിഞ്ഞു. രണ്ടാം ഹരിതവിപ്ലവം ജനറ്റിക് എഞ്ചിനീയറിംഗിന്റെ സഹായത്താല്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോല്പന്നങ്ങളെ തേടുകയാണ്. അതിന്റെ ദോഷവശങ്ങള്‍ പറഞ്ഞാലും തെളിയിച്ചാലും തലയില്‍ കേറാത്ത ഭരണാധികാരികള്‍. രോഗികളുടെയും രോഗങ്ങളുടെയും നിരക്കിലുണ്ടാകുന്ന വളര്‍ച്ച മരുന്നുകമ്പനികളെയും എഞ്ചിനീയറിംഗ്, മെഡിസിന്‍ അനുബന്ധ വ്യവസായങ്ങളെ വിദ്യാഭ്യാസം മുതല്‍ വളര്‍ത്തട്ടെ!!! ജി.ഡി.പി ഉയരുമല്ലോ.

ചൊവ്വാഴ്ച, ജൂൺ 16, 2009

കേരളഫാര്‍മര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ ഭാഗം -ഒന്ന്

റബ്ബര്‍ വാര്‍ത്തകള്‍ ഭാഗം - ഒന്ന്


RUBBER BOARD CAMPAIGN ON LOW FREQUENCY TAPPING
The Rubber Board is organising an intensive mass contact programme among small holders to popularise the technique of low frequency tapping in rubber. The meetings are scheduled to be held from 8 June to 24 July 2009. Four thousand meetings with a participation of one lakh growers will be arranged in the traditional rubber growing belt of Kerala, Tamil Nadu and Karnataka with the active involvement of the Rubber Producers� Societies.
Unscientific exploitation practices among small growers is a matter of concern, as it leads to low productivity, high incidence of Tapping Panel Dryness and premature replantation. There is an urgent need for popularising scientific tapping practices among small growers for the sustainable growth of the rubber plantation industry. Adoption of low frequency tapping has an important role in improving the conditions of the mature holdings and extending the productive life of the plantations. It can also be considered as a viable solution for the problem of the shortage of skilled tappers.
More details >>>>>

ചൊവ്വാഴ്ച, ജൂൺ 09, 2009

പൊതുമുതല്‍ നശിപ്പിച്ചാണോ പ്രതിഷേധിക്കേണ്ടത്?


Update

Railway Minister Mamata Banerjee has ordered a departmental inquiry into the cancellation of stoppage of some trains at a station in Bihar, which sparked violent protests, and said halting of trains there will continue like in the past. "As a Railway Minister I am not in favour of withdrawing any facility and it has been done locally without the consent of my Ministry," the minister, who also talked to Bihar CM Nitish Kumar on the issue, said. Courtesy : Visionmp

ഇപ്രകാരം ഒരു പ്രതിഷേധം അരങ്ങേറിയത് ബീഹാറിലാണ്. ഓരോ പ്രതിഷേധം സമരവും ഇപ്രകാരം അരങ്ങേറിയാല്‍ ഭാരതത്തിന്റെ ഭാവി എന്താകും? ബന്ത് നിരോധിച്ചപ്പോള്‍ അത് ഹര്‍ത്താലായി മാറി. കേരളത്തിലും ബ്ലോഗുകളിലും അത് കരിദിനമായി. ബ്ലോഗിലെ കരിദിനം ഒന്നും നശിപ്പിച്ചില്ല. പേപ്പറും പേനയും ബോര്‍ഡും ഇല്ലാതെ വെറും ഒരു ഇന്റെര്‍നെറ്റ് പ്രസിദ്ധീകരണം. എന്നാല്‍ അതാണോ ബന്തായാലും ഹര്‍ത്താലായാലും കരിദിനമായാലും ഭാരതത്തില്‍ അരങ്ങേറുന്നത്. സാധാരണക്കാരെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന സമരം പൊതുമുതല്‍ നശിപ്പിക്കുന്നിടത്തേയ്ക്ക് നീങ്ങുമ്പോള്‍ പ്രതിഷേധ സമരം നടത്തുന്ന പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയോടുള്ള സാധാരണക്കാരന്റെ അകലം കൂടുകയേ ഉള്ളു. ഇതിന്റെ പ്രതിഫലനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പ്രതിഫലിച്ചു എന്ന് വരാം.
കേരളത്തില്‍ അരങ്ങേറിയത് ഒരു പാര്‍ട്ടി സെക്രട്ടറിയെ നിയമ വ്യവസ്ഥയ്ക്കും, സിബിഐയ്ക്കും മറ്റു അതീതമായി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് പകരം തെരുവിലിറങ്ങി കരിദിനത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കലും അക്രമ മാര്‍ഗങ്ങളുമാണോ സ്വീകരിക്കേണ്ടത്? ഇവര്‍ നശിപ്പിച്ചത് പൊതുജനം നല്‍കുന്ന നികുതിപ്പണത്തിന്റെ ഒരംശമാണ്. കോഴിക്കോട് കസ്റ്റംസിന്റെയും തിരുവനന്തപുരത്ത് വിഎസ്എസിയുടെ വാഹനങ്ങളാണ് കത്തിച്ചത്. ഈ വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ ഇന്‍ഷിറസ് കവറേജ് ഉണ്ടാവാം. അങ്ങിനെയെങ്കില്‍ നഷ്ടം സഹിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയും. തീവെച്ചവരില്‍ നിന്ന് നഷ്ടം നികത്താനുള്ള നടപടികളാണ് വേണ്ടത്.

(കാറുകളുടെ ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമിയും, മനോരമയും)

ഞായറാഴ്‌ച, ജൂൺ 07, 2009

കേരളമുഖ്യനും സുകുമാര്‍ അഴിക്കോടും

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ പല വേഷങ്ങള്‍ കെട്ടിക്കുന്നതില്‍ പ്രസിദ്ധമാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതിന്റെ സമീപകാല ഉദാഹരണമാണല്ലോ മുഖ്യന്റെ പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ചിരിയും സുകുമാര്‍ അഴിക്കോടിന്റെ വിശകലനവും പത്രത്താളുകളില്‍ നിറഞ്ഞു നിന്നത്.
എന്നാല്‍ ഇത്രത്തോളം ഊതിപ്പെരുപ്പിക്കേണ്ട ഒരു വിഷയമായിരുന്നോ ഇത്. ചിരിക്കുന്നതിന് പകരം കരയണമായിരുന്നോ എന്നൊരു സംശയം തോന്നിപ്പോകുന്നു. ചിരിച്ചതിനെന്തെല്ലാം വിമര്‍ശനങ്ങള്‍ എന്തെല്ലാം വിശകലനങ്ങള്‍. ശതാഭിഷേകം കഴിഞ്ഞ അഴിക്കോട് ശശിതരൂരിനൊപ്പം വേദി പങ്കിടുകയും പ്ര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് തരൂരിനെതിരേ ഇല്ലാത്ത അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഫലമോ ജനങ്ങള്‍ക്കതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല പ്രതീക്ഷിക്കാത്ത ഭൂരിപക്ഷവുമായി തരൂര്‍ വിജയിച്ചു. ഇപ്പോഴിതാ പരിഹാസ രൂപത്തില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടും പത്രപ്രസ്താവനകള്‍ ഇറക്കുന്നു. ദിവസവും ലഭിക്കുന്ന പത്രത്താളുകളില്‍ പലതും ഇതേവിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. അതുകാരണം സംഭവിക്കുന്നതോ സുപ്രധാനമായ പല വിഷയങ്ങളും പരിഗണനയില്‍ വരാതെ പോയെന്നു വരാം.
വായനക്കാരെ തൃപ്തിപ്പെടുത്താനാമെങ്കില്‍ കിട്ടുന്ന വിഷയത്തെ ഊതിപ്പെരുപ്പിക്കുന്നതിനേക്കാള്‍ സംഷിപ്തരൂപത്തില്‍ അവതരിപ്പിക്കുകയാവും ഉചിതം. ഇത് പറയുവാനുള്ള യോഗ്യത എനിക്കില്ലെന്നറിയാം. എങ്കിലും ഒരു പത്രവായനക്കാരനെന്ന രീതിയില്‍ പറഞ്ഞുപോകുകയാണ്. വി.എസ് ആ പദവി അലങ്കരിക്കുന്നിടത്തോളം കാലം ആ സ്ഥാനത്തിന് മാന്യത കൊടുക്കാന്‍ ഓരോ കേരളീയനും ബാധ്യസ്ഥനാണ്. ചിരിക്കുന്നത് ടി.വിയില്‍ ക്കൂടി കാണിക്കുന്നതുകാരണം പൊടിപ്പും തൊങ്ങലും വെച്ച് എഴുതി പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ടില്ല. അഴിക്കോടിനെ മുഖ്യന്‍ ഫോണില്‍ വിളിച്ചെന്നും വിളിച്ചില്ലെന്നും വെണ്ടയ്ക്കാ അക്ഷരത്തില്‍ പത്രങ്ങളില്‍ നിരത്തേണ്ട കാര്യമെന്താണ്? വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുന്നത് അഴിക്കോടിനെ കേരള മുഖ്യന്‍ ഫോണില്‍ വിളിച്ച് സംസാരിക്കണം എന്ന ഒരാശ അദ്ദേഹത്തിനുള്ളതുപോലെ തോന്നുന്നു. ഇത്രയും തരംതാഴാമോ ഡോ. സുകുമാര്‍ അഴിക്കോട്. ഫോണ്‍ ചെയ്ത നമ്പരേതെന്ന് കണ്ടുപിടിക്കുവാന്‍ സൌജന്യമായി കോളര്‍ ഐഡി ഉപയോഗിക്കാമെന്ന കാര്യവും അഴിക്കോടിനറിയില്ലെ?
ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് അല്പം ജനോപകാരപ്രദമായ വിഷയങ്ങള്‍ പ്രധാനപ്പെട്ട പേജുകളില്‍ അവതരിപ്പിച്ചുകൂടെ. ഇത്തരം വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ കൊടുക്കുകയാവും നല്ലത്.